കയ്യില്‍ അഞ്ചുപൈസയില്ലാതെ തൃശൂരില്‍നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി
മലപ്പുറം: കയ്യില്ഒരുപൈസയില്ലാതെ പൈസയില്ലാതെ തൃശൂരില്‍നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി. കയ്യില്‍ 2000ത്തിന്റെ നോട്ടാണെന്ന് പറഞ്ഞ് വഴിയില്‍വെച്ച് ഓട്ടോ ഡ്രൈവറെകൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു. ചങ്ങരംകുളത്തെത്തിയപ്പോള് പെട്രോള്‍ പമ്പില്നന്നും എണ്ണയടിക്കാന്‍ പണംചോദിച്ചതോടെ കള്ളിവെളിച്ചത്തായി. തുടര്‍ന്ന് സംഭവിച്ചത് നാടകീയ സംഭവങ്ങള്‍. യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് മണിക്കൂറുകളോളമാണ്. തൃശ്ശൂര്‍ സ്റ്റാന്റില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി ഓട്ടോ ട്രിപ്പിന് വിളിച്ചത്. തൃശൂരില്‍നിന്നും മലപ്പുറത്തേക്കൊന്നും സാധാരണ ഓട്ടോ ട്രിപ്പ് വിളിക്കാത്തതിനാല്‍ തന്നെ കോളടിച്ചെന്ന മട്ടില്‍ ഓട്ടോഡ്രൈവര്‍ യുവതിയുമായി പുറപ്പെട്ടു. വഴിയില്‍വെച്ച് ദാഹമുണ്ടെന്ന് കൂള്‍ബാറിന് മുന്നില്‍ നിര്‍ത്താനും യുവതി ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. ജ്യൂസ് വേണമെന്നും തന്റെ കയ്യില്‍ ചില്ലറയില്ലെന്നും രണ്ടായിരം രൂപയാണെന്നും പണം ഒരുമിച്ചു നല്‍കാമെന്നും യുവതിപറഞ്ഞതോടെ ജ്യൂസിന്റെ പണവും ഓട്ടോഡ്രൈവര്‍ തന്നെ നല്കി. പിന്നീട് വീണ്ടും യാത്ര തുടര്‍ന്നു. കീലോമീറ്ററുകള്‍ താണ്ടി മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ചങ്ങരംകുളത്തെത്തിയപ്പോള് ഓട്ടോറിക്ഷയില്‍ പെട്രോള്‍ കഴിയാറായി.
തന്റെ കയ്യില്‍ രണ്ടായിരംരൂപയാണെന്ന് പറഞ്ഞ യുവതിയോട് പെട്രോള്‍ അടിക്കാന്‍ പണം ആവശ്യപ്പെട്ടതോടെയാണ് പിന്നീട് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.നിര്‍ത്തിയ ഓട്ടോയില്‍നിന്നും യുവതി ഫോണ്‍ ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്ന് നീങ്ങി.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ടൗണിലെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ഓട്ടോഡ്രൈവറോട് കാര്യം തിരക്കി.
സംഭവത്തില്‍ പന്തികേട് തോന്നിയതോടെ യുവതിയെ നാട്ടുകാര്‍ തന്നെ തടഞ്ഞ് നിര്‍ത്തി.
കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതിയുടെ കയ്യില്‍ പണമില്ലെന്നറിയുന്നത്.ഓട്ടോ ഡ്രൈവര്‍ക്ക് പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നാട്ടുകാര്‍ തന്നെ യുവതിയെ ചങ്ങരംകുളം സ്റ്റേഷനിലെത്തിച്ചു.ഡീസല്‍ തീര്‍ന്നെന്നും വാടക ലഭിച്ചില്ലെന്നും പറഞ്ഞ് ഓട്ടോ ഡ്രൈവറും സ്റ്റേഷനിലെത്തി.പോലീസുകാര്‍ ചോദ്യം ചെയ്തതോടെ യുവതി കാര്യം പറഞ്ഞു.വീട് കണ്ണൂര്‍ ആണെന്നും എറണാംകുളത്ത് ജോലിക്കിടെ പരിചയപ്പെട്ട വരവൂര്‍ സ്വദേശിയായ യുവാവ് വിവാഹം ചെയ്ത് ഒരു കുട്ടിയുണ്ടെന്നും ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നത് കൊണ്ട് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവാന്‍ ഇറങ്ങിയതാണെന്നും അവിടെ എത്തിയതിന് ശേഷം അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങി ഓട്ടോക്കാരനെ പറഞ്ഞ് വിടാമെന്നുമാണ് ഉദേശിച്ചതെന്നുമാണ് യുവതി പറഞ്ഞത്.പോലീസ് കണ്ണൂരിലെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവിനെ വിളിച്ച് വരുത്തി പറഞ്ഞ് വിടാന്‍ വീട്ടുകാര്‍ പറഞ്ഞതോടെ പോലീസ് തന്നെ ഭര്‍ത്താവിനെ വിളിച്ച് വരുത്തി.ഭര്‍ത്താവിനൊപ്പം പോവാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ധത്തിന് വഴങ്ങി യുവതി ഭര്‍ത്താവിനൊപ്പം തിരിച്ച് പോവുകയും ചെയ്തു.
RECENT NEWS
ലീഗിന്റെ സമുദായ വഞ്ചനയ്ക്ക് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് കെ എസ് ഹംസ
തിരൂരങ്ങാടി: മുസ്ലിം സമുദായത്തെ ലീഗ് വഞ്ചിച്ചത് 14 തവണയാണെന്നും സമുദായ വഞ്ചനയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നും പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ വിവിധ പര്യടനകേന്ദ്രങ്ങളില്‍ [...]