കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍തനിക്ക് യാതൊരു മടിയുമില്ലെന്ന് കെ.എന്‍.എ ഖാദര്‍

കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍തനിക്ക് യാതൊരു മടിയുമില്ലെന്ന് കെ.എന്‍.എ ഖാദര്‍

മലപ്പുറം: താന്‍ പ്രതിനിധാനം ചെയ്യുന്ന വേങ്ങര മണ്ഡലത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുകയാണെങ്കില്‍ ഒഴിഞ്ഞുകൊടുക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് എം.എല്‍.എ കെ.എന്‍.എ ഖാദര്‍. എന്നാല്‍ പാര്‍ട്ടി മറ്റൊരു മണ്ഡലത്തില്‍ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.എന്‍.എ.ഖാദര്‍ പറഞ്ഞു. താന്‍ എവിടെ മല്‍സരിക്കാനും ഒരുക്കമാണെന്നും മൂന്നാം വട്ടം എംഎല്‍എ സ്ഥാനത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി ഞങ്ങളുടെ പ്രമുഖ നേതാവ് ആണ്. അദ്ദേഹം വരുന്നതും മല്‍സരിക്കുന്നതും എല്ലാം നല്ലത് ആണ്. അദ്ദേഹം പാര്‍ലമെന്റിലേക്ക് പോയ സമയത്താണ് താന്‍ വേങ്ങരയില്‍ മത്സരിച്ചത്. അദ്ദേഹം തിരിച്ച് വന്ന് വേങ്ങര തന്നെ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ തടസ്സവും ഇല്ല, മടിയുമില്ല. ഞാന്‍ മുസ്ലിം ലീഗിന്റെ ഏറ്റവും സമുന്നത നേതാവായ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് വേങ്ങര മണ്ഡലത്തില്‍ നിന്ന് മാറുന്നത്. അദ്ദേഹം ഞങ്ങളുടെ നേതാവ് ആണ്.

പാര്‍ട്ടി നേതൃത്വത്തിനും നേതാക്കന്മാര്‍ക്കും ഇത് അറിയാം. എന്റെ സേവനം ഏത് മേഖലയില്‍ ആണ് വേണ്ടത് എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും ഖാദര്‍ വ്യക്തമാക്കി. തന്നെ ഏതു മണ്ഡലത്തിലാണ് പരിഗണിക്കേണ്ടതെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം. ലോക്സഭ ആണെങ്കിലും നിയമസഭ ആണെങ്കിലും എവിടെ ആണോ പാര്‍ട്ടി പറയുന്നത് അവിടെ മത്സരിക്കാന്‍ തെയ്യാറാണ്.

ഏത് മണ്ഡലം ആണെങ്കിലും സ്വീകാര്യമാണെന്നും മറിച്ച് ഇനി മല്‍സരിക്കേണ്ട എന്ന് ആണ് പാര്‍ട്ടി തീരുമാനിക്കുന്നത് എങ്കില്‍ അതും അനുസരിക്കും. പാണക്കാട് തങ്ങളുടെ പാര്‍ട്ടിയുടെ ശരിയാണ് എന്‍രെ ശരി. മൂന്ന് വട്ടം എംഎല്‍എ ആയവര്‍ വീണ്ടും മല്‍സരിക്കേണ്ട എന്ന് പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. അങ്ങനെ വന്നാലും അത് തന്നെ ബാധിച്ചേക്കില്ല. കാരണം താന്‍ വേങ്ങരയില്‍ എംഎല്‍എ ആയി 5 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര മണ്ഡലത്തില്‍ സമാനത ഇല്ലാത്ത വിധം താന്‍ വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും ഖാദര്‍ അവകാശപ്പെട്ടു.

 

Sharing is caring!