വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്റര്‍ മാറുകയാണെങ്കില്‍ എം.എ ഖാദര്‍ ?

വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്റര്‍ മാറുകയാണെങ്കില്‍ എം.എ ഖാദര്‍ ?

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് എംഎല്‍എയായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മാറുകയാണെങ്കില്‍ പകരം മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഉപാദ്ധ്യക്ഷനും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം എ ഖാദറിനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ലീഗ് പ്രാദേശിക ലീഗ് നേതാക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ചു വിവരം പ്രദേശികള്‍ നേതാക്കള്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയേയും, മലപ്പുറം പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങളെയും നേരില്‍ കണ്ട് അറിയിച്ചു.

45 വര്‍ഷത്തോളം മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും പൊതുജനങ്ങള്‍ക്കും വേണ്ടി ജീവിതംമാറ്റിവെച്ച എംഎ ഖാദറിന് ഇതുവരെ പാര്‍ട്ടി അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയിട്ടില്ലെന്നും ഇതിനാല്‍ തന്നെ വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതുസബന്ധിച്ചു കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അനുകൂലമായ പ്രതികരണമാണ് നടത്തിയതെന്നും പ്രദേശിക നേതാക്കള്‍ പറയുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കൂടുതല്‍ ജനോപകാരപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിന് രാഷ്ട്രപതിയില്‍ നിന്നും ശ്രേഷ്ട പുരസ്‌കാരം ഏറ്റുവാങ്ങിയ വ്യക്തി കൂടിയാണ് എംഎ ഖാദര്‍. കൂടാതെ കക്ഷി രാഷ്ട്രീയ ഭേദമന്യ എല്ലാവര്‍ക്കും സ്വീകാര്യനും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലെ പ്രിയങ്കരനുമാണൈന്നാണ് ഇവരുടെ വാദം. എല്ലാ നിലയിലുള്ള വ്യക്തികള്‍ക്കും സമീപിക്കാവുന്ന വ്യക്തി എന്നതും നാട്ടിലെ പൊതുജനങ്ങളിലെ സുസമ്മതനായതും മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു.

2011 തെരഞ്ഞെടുപ്പില്‍ പരിഗണനാലിസ്റ്റ് ഉള്‍പ്പെട്ടിരുന്നെങ്കിലും മറ്റ് ചില കാരണങ്ങള്‍ കൊണ്ട് പുറത്തായതാണ്.മലപ്പുറം ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമാന പദ്ധതിയായ ബൈത്തുറഹ്മ,മുസ്ലിം ലീഗ് പോഷക സംഘടന ഭിന്നശേഷിക്കാരുടെ ഡിഎബിഎല്‍ യുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഭിന്നശേഷിക്കാരുടെ ഉന്നമതിന് വേണ്ടിയുള്ളപ്രവര്‍ത്തനങ്ങളിലും എംഎ ഖാദര്‍ സാഹിബ് നേതൃത്വം നല്‍കി കൊണ്ടിരിക്കുന്നു.

 

Sharing is caring!