മലപ്പുറത്ത് നിന്ന് പുറത്തിറങ്ങുന്ന ചന്ദ്ര മാസകലണ്ടറിന്റെ പിതാവ് പത്മശ്രി അലി മണിക് ഫാന്‍

കള്ളിമുണ്ടും നീളന്‍ കുപ്പായവും തലേക്കെട്ടുമൊക്കെയായുള്ള ലാളിത്യത്തിന്റെ രൂപഭാവത്തോടെ മലപ്പുറത്തുകാര്‍ക്ക് സുപരിചിതമായ അലി മണിട് ഫാനെ രാജ്യം പത്മശ്രീ നല്കി ആദരിക്കുന്നു.
ലോകമെങ്ങുമുള്ളവര്‍ക്ക് ഒരുപോലെ പിന്തുടരാവുന്ന ഒരു ഏകീകൃത ചന്ദ്ര മാസ കലണ്ടര്‍
മണിക് ഫാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുരൂപപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും കലണ്ടറും ഡയറിയും തയ്യാറാക്കുന്നതിനായി മലപ്പുറം മക്കരപറമ്പ പുണര്‍പ്പയിലെ കൂരി മണ്ണില്‍ കുഞ്ഞിമുഹമ്മദ് എന്ന കു മുകുമ മാസ്റ്ററുടെ വീട്ടില്‍ ദിവസങ്ങളോളം തങ്ങാറുണ്ട്.രാമപുരം നാറാണത്ത് കാറ്റാടി പാടത്താണ് പ്രഭാതസവാരിയും വിശ്രമസമയവും ചെലവിടാറുള്ളത്. പരിസര പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിരം അതിഥിയുമാവാറുണ്ട്.വിവിധ ഭാഷകളില്‍ രൂപപെടുത്തുന്ന കലണ്ടറും ഡയറിയുടേയും നിര്‍മാണ വിതരണ പ്രചരണചുമതല വര്‍ഷങ്ങളായി നിര്‍വഹിച്ചു വന്നിരുന്നത് കുമുക്കു മമാസ്റ്റാറായിരുന്നു.കഴിഞ്ഞ ആഗസ്റ്റ 16ന് കുമുകുമമാസ്റ്റര്‍ മരണപ്പെട്ടു.ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ്
മണിക്ക് ഫാന്‍. രണ്ടര മണിക്കൂര്‍ വെത്യാസമുള്ള സൗദി അറേബ്യയിലും ഇന്ത്യയിലും ദിവസവെത്യാസത്തിലാണ് ആഘോഷങ്ങള്‍ നടത്താറുള്ളതെന്നും ഇസ്ലാമിക ആഘോഷങ്ങളായ പെരുന്നാളും ,റംസാന് നോമ്പും പല നാടുകളില്‍ പല ദിവസങ്ങളില്‍ ആഘോഷിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ തന്റെ കലണ്ടര്‍ പിന്തുടര്ന്നാല് കഴിയുമെന്നാണ്? മണിക്?ഫാന്‍ അവകാശപ്പെടുന്നത്. ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് തന്റെ കലണ്ടര്‍ സമൂഹം അംഗീകരിക്കപ്പെടാതിരിക്കുന്നതിനുള്ള കാരണമെന്ന്? മണിക്?ഫാന്‍ പറയുന്നു.ആഴകടലിലെ അല്ഭുതങ്ങളോടെപ്പം സഞ്ചരിക്കുന്ന ലോകപ്രശസ്ത സമുദ്ര ഗവേഷകനായ
അലി മണിക്ഫാന്പത്മശ്രീയുടെ നിറവിലും കോഴിക്കോട് ഒളവണ്ണയിലാണ്ഭാര്യ നല്ലളംവലിയകത്ത് സുബൈദയുടേയും കൂടെകുടുംബസമേതം താമസിക്കുന്നത്.കാഴ്ചയിലും പെരുമാറ്റത്തിലും വേഷഭാവത്തിലും മലബാറിലെ സാധാരണ കാരനായ ഒരു ഓത്തുപ്പള്ളിയിലെ മൊല്ലാെക്ക. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയിനാവാത്ത സഹയാത്രികന്, ബസ്സിലും, ട്രൈയ്നിലും, കാല്‍നടയായിട്ടും മലയാളികളുടെ സഹയാത്രികനായി എവിടേയും കാണുന്ന ശുഭ വസ്ത്രധാരിയായ ഒറ്റനോട്ടത്തില്‍ പ്രത്യേകളൊന്നുമില്ലാത്ത പച്ചയായ മനുഷ്യസ്നേഹി,
ആള്‍ക്കൂട്ടങ്ങളോ ആരവങ്ങളോ സ്വീകരിക്കാനോ മുദ്രാവാക്യങ്ങളോ പിന്തുണയില്ലാതെ ലോകം ആദരിക്കുന്ന അല്‍ഭുത ശാസ്ത്രപ്രതിഭയെ പത്മശ്രീ നല്കി രാജ്യം ആദരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാതെ സ്വയം നേടിയ അറിവിലൂടെ ലോകം കിഴടക്കി. 82 വയസ്സ് പിന്നിട്ടു. ഖുര്‍:ആനിലും ഗോള ശാസ്ത്ര ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാള്‍ നിലവിലെ സ്കൂള്‍ വിദ്യാഭ്യാസ കരിക്കുല സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ വിദ്യാഭ്യസം ഉപേക്ഷിച്ചു. മക്കളേ പോലും സ്വന്തം കരിക്കുലം പ്രകാരം പഠിപ്പിച്ചു. തനിയെ പഠിക്കാന്‍ പ്രേരണ നല്കി. ലോകത്തെ 15 ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും സ്വയം പഠിച്ചു. മറൈന്‍ ബയോളജി, മറൈന്‍ റിസര്‍ച്ച്, ജിയോഗ്രഫി, ആസ്ട്രോണമി, സോഷ്യല്‍ സയന്‍സ്, ഇക്കോളജി, ട്രഡീഷനല്‍ഷിപ്പ് ബില്‍ഡിംഗ് എഞ്ചിനീയര്‍, ഫിഷറീസ്, കൃഷി, ഹോര്‍ട്ടികള്‍ച്ചറര്‍, സമുദ്ര കൃഷി, തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തി സ്വന്തമായ കണ്ടെത്തെലുകളില്‍ ലോക അംഗീകാരത്തിലൂടെസ്വന്തം ഇടം നേടി.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ജോലി നേടിയതിന് ശേഷം തമിഴ് നാട്ടിലേ രാമേശ്വരത്തേക്ക്താമസം മാറ്റി. സ്വയം നിരീക്ഷണപാടവത്തിനുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ മീനിന് അബുദെഫ്ദഫ് മണിക്ക്ഫാനി എന്ന പേര് രാഷ്ട്രംനല്കിയത്. പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകട്ടേയെന്നുള്ള ആഗ്രഹത്താലാണ് തുറസ്സായ സ്ഥലത്ത് കുടില്‍ കെട്ടി വര്ഷങ്ങളോളംതാമസിച്ചത്. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു.
തന്റെ വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതിയാണ്. 17 ഏക്കര്‍ തരിശുനിലം സ്വന്തം അദ്ധ്വാനംകൊണ്ട് പൊന്നുവിളയുന്ന നിലമാക്കി മാറ്റി.സ്വന്തം ആവശ്യത്തിനായി മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചു.മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന ആ സൈക്കിളില്‍ തന്റെ മകന്റെ കൂടെ 45 ദിവസം കൊണ്ട്
ഡല്‍ഹിയില്‍ എത്തി.സൈക്കിളിന് പേറ്റന്റ് നേടി. ജോലിയില്‍ നിന്ന് സ്വയം വിരമിക്കലി ശേഷമാണ് വേറിട്ട വഴികളിലെ സഞ്ചാരം വേഗത കൂട്ടിയത്. 1200 വര്‍ഷം മുമ്പ് സിന്ബാദ് ഉലകം ചുറ്റിയ ‘സിന്ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍ ടിം സെവെറിന് ആഗ്രഹിച്ചു. കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു. ഒരു വര്‍ഷംകൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു.
ടിം സെവെറിന് 22 യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി. മണിക്ക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.ഇതിനെല്ലാം പുറമേ എത്രയെത്ര കണ്ടെത്തലുകള്‍. പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി
പല തവണ അദ്ദേഹം എത്തി..
അദ്ദേഹം സേവനമനുഷ്ടിച്ച സ്ഥാനങ്ങള്‍:
ലക്ഷദ്വീപ് എനിവര്‍മെന്റ് ട്രസ്റ്റ് വൈസ് ചെയര്മാന്, യൂനിയന്‍ ടെറി ടെറി ബില്‍ഡിംഗ് ഡെവലപ്മെന്റ് ബോര്‍ഡ് മെമ്പര്‍.മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന് ഇന്ത്യ മെമ്പര്‍, ഹിജ്റ കമ്മറ്റി ഓഫ് ഇന്ത്യ ചെയര്മാന് എന്നി നിലകളില്‍ സേവനമനുഷ്ടിച്ചു വരുന്നു. എന്‍.ഐ.എസ്.ടി.യില്‍ പ്രധാനപ്പെട്ടരണ്ട് അക്കാദമിക്ക് വിഷയങ്ങളില്‍ സ്ഥിരമായി സെമിനാര്‍ അവതരിപ്പിക്കാറുണ്ട്.മക്കാളെയാരെയും നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്ന്ന് പഠിപ്പിച്ചില്ല;
എന്നിട്ടും മകന് മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു! പെണ്മക്കള് മൂന്നു പേരും അദ്ധ്യാപികമാരാണ്.
ഇന്നും തന്റെ ലക്ഷ്യങ്ങളുമായി യാതൊരു വിധ അസുഖങ്ങളുമില്ലാതെ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര തുടരുകയാണ് അദ്ദേഹം. ഏതു സ്ഥലത്തും പരിചയക്കാര്. അവരുടെയെല്ലാം വീട് ഏതു കോണിലുമായിക്കൊള്ളട്ടെ, ഏതു ബസ്സ്, എവിടെ ഇറങ്ങണം, എത്ര ദൂരം നടക്കണം, അടയാളമെന്ത്
എല്ലാം കൃത്യമായി അദ്ദേഹത്തിനറിയാം.
കടലിലൊരു മീനുണ്ട്?. പേര്? അബു ദഫ്ദഫ് മണിക്ഫാനി. അത്ര പെട്ടന്നൊന്നും വലയില്‍ കുടുങ്ങാത്ത വേറി?ട്ടൊരു മീന്‍. ആ പേരിന്? കാരണക്കാരനായ ആളും അങ്ങിനെ തന്നെ. നടപ്പ് ജീവിതശീലങ്ങളുടെ വലയില്‍ കുടുങ്ങാതെ വിജ്?ഞാന സാഗരത്തില്‍ നീന്തിത്തുടിക്കുന്ന വേറിട്ടൊരു മീന്‍- എം. അലി മണിക്ഫാന്. കടലാഴങ്ങളും അറിവാഴങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന, കടലിനെയും കരയെയും ആകാശത്തേയും ഒരുപോലെ തൊട്ടറിഞ്ഞ ഈ ജീവിതത്തെ എന്തുപറഞ്ഞ് വിശേഷിപ്പിക്കുമെന്ന് ആരുമൊന്ന് ആശയക്കുഴപ്പത്തിലാകും.
സമുദ്ര ശാസ്ത്രജ്ഞന്, ജ്യോതി ശാസ്ത്രജ്ഞന്, ഭൂമി ശാസ്ത്രജ്ഞന്, സാമൂഹിക ശാസ്ത്രജ്ഞന്, സാങ്കേതിക വിദഗ്ധന്‍, പരിസ്ഥിതി പ്രവര്ത്തകന്, കാര്‍ഷിക വിദഗ്ധന്‍, പ്രകൃതി നിരീക്ഷകന്, മുസ്ലിം പണ്ഡിതന്, ബഹുഭാഷ പണ്ഡിതന് എന്നിങ്ങനെ നീളുന്നു മണിക്ഫാന്റെ വിശേഷണങ്ങള്‍. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹല്‍, അറബി, ഉര്‍ദു, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, പേര്‍ഷ്യന്‍ തുടങ്ങി 14ല്‍ പരം ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുന്ന ഏഴാം ക്ലാസുകാരന്. മൂന്ന് വര്‍ഷം മാത്രം ഭൗതിക വിദ്യാഭ്യാസം നേടിയ ആള്‍ക്ക് എങ്ങിനെ ഇതെല്ലാം സാധിക്കുന്നുവെന്ന ചോദ്യത്തിന്റെ മറുപടി സ്വന്തം ജീവിതം കൊണ്ട്? തന്നെ മണിക്?ഫാന്‍ കാണിച്ചുതന്നിട്ടുണ്ട്
കടലും കരയും പഠിപ്പിച്ച പാഠങ്ങളിലൂടെ
മനസ്സ് വെച്ചാല്‍ നമുക്ക് എന്തും പഠിക്കാം
1938 മാര്‍ച്ച് 16ന് ബി. മൂസ മണിക്ഫാനിന്റെയും ഫാത്തിമ മണിക്കയുടെയും മകനായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് കോടതി ആമീന്‍ ആയിരുന്നു. അക്കാലത്ത് ജുഡീഷ്യല്‍ പദവിയായിരുന്നു ആമീന്‍ എന്നതിനാല്‍ നല്ല അധികാരവും സ്വാധീനവുമുള്ള കുടുംബത്തിലായിരുന്നു ജനനം. ഉപ്പ കോഴിക്കോട്ട് ഹജൂര്‍ കച്ചേരിയിലേക്കും സ്വന്തമായി ചരക്കുകപ്പല്‍ ഉണ്ടായിരുന്ന ഉപ്പാപ്പ ദ്വം മാണിക്?ഫാന്‍ വ്യാപാരത്തിനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും മംഗലാപുരത്തേക്കുമൊക്കെ യാത്ര തിരിക്കുമ്പോള്‍ കുഞ്ഞു മണിക്ഫാനെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. കടല്‍ത്തീരത്തും കടലിലെ ലഗൂണിലുമായി ചെലവഴിച്ചിരുന്ന ബാല്യകാലം. പഠനത്തെ കുറിച്ച് പറഞ്ഞാല്‍ നാലാംക്ലാസ്? വരെ എന്നുപറയുന്നത് സാങ്കേതികം മാത്രമാകും. കരയില്‍നിന്നും കടലില്‍നിന്നുമുള്ള അനുഭവങ്ങളില്‍ നിന്നായിരുന്നു ആ പഠനം.
പിതാവിന്റെ ഗുമസ്തനായ കണ്ണൂര്‍ സ്വദേശി കല്ലിവളപ്പില്‍ ഹസ്സന് കുഞ്ഞില്‍നിന്നാണ് കണക്കും ഇംഗ്ലീഷും മലയാളവും കുട്ടിക്കാലത്തേ പഠിച്ചത്. പത്താം വയസ്സില്‍ ഹസ്സന് കുഞ്ഞിനൊപ്പം കണ്ണൂരിലേക്ക് സ്കൂള്‍ പഠനത്തിനെത്തി. അഞ്ചാം ക്ലാസ് മുതല്‍ മൂന്ന് വര്‍ഷം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു പഠിച്ചത്? മാത്രമാണ്? ഭൗതികമായി നേടിയ വിദ്യാഭ്യാസം. കണ്ണൂര്‍ ഹയര്‍ എലിമെന്ററി സ്കൂളില്‍ നിന്ന്? പാതിവഴിയില്‍ ഏഴാം ക്ലാസ് പഠനമുപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങി. ‘സ്കൂള്‍ പഠനം മുഷിപ്പായി തോന്നിയിരുന്നു. ഞാന്‍ ചിന്തിച്ച് കൂട്ടുന്നതൊക്കെ പ്രായോഗികമാക്കാനും സ്വന്തം പരീക്ഷണങ്ങള്‍ക്കും സമയം കിട്ടിയിരുന്നില്ല’- അക്കാലത്തെ കുറിച്ച്? മണിക്?ഫാന്‍ ഓര്‍ത്തെടുക്കുന്നത്? ഇങ്ങനെ. സ്?കൂള്‍ വിദ്യാഭ്യാസത്തോടുള്ള ഈ ‘അലര്‍ജി’ മക്കളുടെ കാര്യത്തിലും കാട്ടി. നാലുമക്കളെയും സ്?കൂളില് വിട്ടില്ല. പക്ഷേ, ഈ തീരുമാനം തെറ്റിയതുമില്ല. മകന് മര്‍ച്ചന്റ്? നേവിയിലാണ്?. പെണ്മക്കള് മൂന്നുപേരും അധ്യാപകരും.
കണ്ണൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ചുവന്ന ശേഷം മിനിക്കോയിലെ ഇംപീരിയല്‍ ലൈറ്റ് ഓഫിസര്‍മാരായ എന്‍ജിനീയര്‍മാരില്‍നിന്ന് ലൈറ്റ് ഹൗസ് സംവിധാനങ്ങള്‍, സിഗ്നല്‍ എന്നിവ പഠിച്ചു. സിലോണില്‍ നിന്നുള്ള ആ ഉദ്യോഗസ്?ഥര്‍ക്കൊപ്പം കൂടി കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങളിലും ഉപഗ്രഹങ്ങളെ കുറിച്ചുമൊക്കെ അറിവ് നേടി. കുറച്ച് കാലം മിനിക്കോയിയില്‍ അധ്യാപകനായും ജോലി ചെയ്?തു. കപ്പലില്‍ ചേരാനായി കൊല്‍ക്കത്തക്ക്? പോയെങ്കിലും ചിക്കന്‍ പോക്?സ്? വില്ലനായി. പിന്നെയും കുറേക്കാലം അധ്യാപകനായും ആമീന്റെ ഗുമസ്തനായും മിനിക്കോയിയില്‍ തുടര്‍ന്നു.
കുട്ടിക്കാലം മുതലേ ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന മത്സ്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ്? മണിക്?ഫാന്‍ സ്വായത്തമാക്കി. ചിറക്, അവയുടെ നിറം, ചിറകിലെ മുള്ളുകള്‍, അവയുടെ എണ്ണം എന്നിവ നോക്കി മനസ്സിലാക്കി തിരിച്ചറിയുമായിരുന്നു. 400 മത്സ്യ ഇനങ്ങളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു മണിക്ഫാന്. പല സമുദ്രശാസ്ത്രജ്ഞരും മത്സ്യങ്ങളുടെ വ്യത്യസ്ത വര്‍ഗങ്ങളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ സഹായവും തേടിയിരുന്നു. മണിക്ഫാന്റെ ഈ കഴിവുകളെ തിരിച്ചറിഞ്ഞ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ.എസ്. ജോണ്‍സ് അദ്ദേഹത്തെ കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് ശുപാര്‍ശ ചെയ്തു. . 1960 മുതല്‍ 1980 വരെ അവിടെ ജീവനക്കാരനായി. ഡോ. ജോണ്‍സ് വിരമിച്ചതോടെ മണിക്ഫാനും അവിടെ നിന്നിറങ്ങി. അദ്ദേഹം തിരിച്ചറിഞ്ഞ പുതിയ ഒരിനം മത്സ്യത്തിന് സെന്‍ട്രല്‍ മറൈന്‍ വകുപ്പ് ‘അബു ദഫ് ദഫ് മണിക് ഫാനി’ എന്ന് പേരുമിട്ടു.
വിരമിച്ച ശേഷമാണ് തമിഴ്നാട്ടില്‍ വേതാളൈ എന്ന സ്ഥലത്ത് കടല്ക്കരയില് മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി താമസമാക്കിയത്. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. കടല്ക്കരയില് കാറ്റ് കൂടിയതിനാല്‍ കാറ്റാടിയന്ത്രം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിച്ചത്.
കയറും മരവും മാത്രമുപയോഗിച്ച് സിന്ബാദിന്റെ കപ്പല്‍
സിന്ബാദ് ഉപയോഗിച്ചതുപോലെയുള്ള പരമ്പരാഗതമായ ഒരു അറബിക്കപ്പല്‍ ഉണ്ടാക്കാന്‍ ആരെങ്കിലുമുണ്ടോയെന്ന ഐറിഷ് സമുദ്രസാഹസിക സഞ്ചാരിയ ടിം സെവറിന്റെ അന്വേഷണം എത്തിയതും മറ്റാരിലുമല്ല. അങ്ങിനെയാണ്? കയറും അയനി മരവും മാത്രമുപയോഗിച്ച്? സൊഹാര്‍ എന്ന പേരില്‍ അറബികളുടെ പാരമ്പര്യ ചരക്കുകപ്പല്‍ രൂപകല്പന ചെയ്യുന്നത്?. പെരുമ്പാവൂരില്‍ നിന്നുള്ള മരം ഒമാനിലെ സൂറിലെത്തിച്ചായിരുന്നു കപ്പല്‍ നിര്‍മാണം. കപ്പലിനുള്ള മരം ഒമാനിലേക്ക് കൊണ്ടുപോയത്. ഒമാനിലാണ് കപ്പല്‍നിര്‍മാണം പൂര്‍ത്തിയാക്കിയതും.
ടീം സെവറിനും സംഘവും ഒമാനില്‍നിന്ന് ചൈന വരെ ഈ കപ്പലില്‍ യാത്ര ചെയ്?തു. തിരികെ ഒമാനിലെത്തിച്ച ഈ കപ്പല്‍ ഒമാന്‍ രാജാവിന്റെ കൊട്ടാരത്തിനടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്?. .ജീവിതരീതിയിലും വേഷത്തില്‍ പോലും ലാളിത്യം കാത്തുസൂക്ഷിച്ചു വന്ന മണിക്?ഫാന്‍? ഇപ്പോള്‍ രാജ്യം പത്?മശ്രീ നല്കി ആദരിക്കു?േമ്പാഴും ആ ശൈലിയില്‍ മാറ്റമില്ല. ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചില്ലല്ലോ ആളുകള്‍ തിരിച്ചറിയുന്നില്ലല്ലോ എന്നൊക്കെ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു- ‘മരുഭൂമിയില്‍ എ?ത്രയോ തരം പൂക്കള്‍ ആരുമറിയാതെ വിരിയുന്നു, കൊഴിയുന്നു. അതുപോലെയാണ്? എന്റെ ജീവിതവും…’.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]