സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്
മലപ്പുറം: സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്. ബല്‍റാമിനെതിരെയും സ്വന്തംനാട്ടിലേക്കും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സി.പി.എം യുവ നേതാവ്. തൃപ്പൂണിത്തുറ എം.എല്‍.എയായ എം. സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തംനാടായ നിലമ്പൂരിലേയക്കും, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിനെതിരെ തൃത്താലയിലേക്കും മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്ഷണിച്ചെങ്കിലും യുവ നേതാവ് ഒഴിഞ്ഞുമാറിയതായാണ് വിവരം. കഴിഞ്ഞ തവണ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മന്ത്രിയായിരുന്ന കെ.ബാബുവിനെ 4467 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വരാജ് ആദ്യമായയി നിയമസഭയിലെത്തിയത്. വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
മികച്ച പ്രാസംഗികനും പ്രവര്‍ത്തകരുടെ ഇഷ്ടക്കാരനുമായ സ്വരാജ് അടുത്ത തവണ എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിയാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍തന്നെ തൃപ്പൂണിത്തുറയില്‍ മത്സരിച്ചില്ലെങ്കില്‍
പാലക്കാട്ടേയോ, കണ്ണൂരിലേയോ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാത്ത എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കാനാണു നീക്കങ്ങള്‍ നടക്കുന്നത്. സ്വരാജിന്റെ നാടായ നിലമ്പൂരില്‍ പി.വി.അന്‍വറിനെ ഏറനാട്ടേക്കും സ്വരാജിനെ നിലമ്പൂരിലും മത്സരിപ്പിച്ചാല്‍ രണ്ടു മ്ണ്ഡലവും വിജയിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചില പ്രാദേശിക നേതാക്കള്‍ ഇതിനായി ചരടുവലി നടത്തിയത്. എന്നാല്‍ നിലമ്പൂരിലേക്കില്ലെന്ന സൂചനയാണ് ലഭിച്ചത്. അതോടൊപ്പം തൃത്താലയില്‍ വി.ടി.ബല്മാറിനെതിരെ മത്സരിച്ചാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന യൂത്തന്മാരുടെ മത്സരമായി മാറുന്നതോടൊപ്പം തന്നെ ഇവിടെ സ്വരാജിനെ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന ജില്ലാ കമ്മിറ്റിയുടെ അഭിപ്രായവും വന്നിട്ടുണ്ട്. എന്നാല്‍ ഈരണ്ടു മണ്ഡലങ്ങളിലേക്കും എത്താനുള്ള സാധ്യത കുറവാണെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്വന്തംമണ്ഡലമായ തൃപ്പൂണിത്തുറ യില്‍ മത്സരിച്ചില്ലെങ്കില്‍ കണ്ണൂരില്‍ സീനിയര്‍ നേതാക്കള്‍ കളമൊഴിയുന്ന മണ്ഡലത്തിലോ, വി.എസിന്റെ മണ്ഡലത്തിലോ മത്സരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തന്റെ കന്നിപ്പോരാട്ടത്തിലാണ് കഴിഞ്ഞ തവണ കെ ബാബുവിനെ സ്വരാജ് പരാജയപ്പെടുത്തിയത്. തൃപ്പൂണിത്തുറയില്‍ ഇത്തവണയും കെ ബാബുവിന്റെ പേര് തന്നെയാണ് യുഡിഎഫ് സാധ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1991ല്‍ മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിനെ പരാജയപ്പെടുത്തിയാണ് ബാബു തൃപ്പൂണിത്തുറയില്‍ ആദ്യമായി എംഎല്‍എയായത്. പിന്നീട് നാല് തെരഞ്ഞെടുപ്പുകളിലും തൃപ്പൂണിത്തുറയില്‍ നിന്ന് കെ ബാബു എംഎല്‍എയായി. ബാര്‍ കോഴ വിവാദത്തില്‍ കെ ബാബുവിനെതിരെ ആരോപണമുയര്‍ന്നത് പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.ആരോപണ വിധേയര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനം ഉണ്ടായാല്‍ കെ ബാബുവിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് കണ്ടെത്തിയേക്കും.
RECENT NEWS
11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്
പെരിന്തൽമണ്ണ: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 81 വർഷത്തേക്ക് ജയിൽവാസത്തിന് ശിക്ഷിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ [...]