മലപ്പുറത്തുകാരനായ ഷഫീഖ് പാണക്കാടന്‍ ഡല്‍ഹിയിലെത്തി ഒറ്റക്കാലില്‍ കര്‍ഷകരോടൊപ്പം സമരം തുടങ്ങി

മലപ്പുറത്തുകാരനായ ഷഫീഖ് പാണക്കാടന്‍ ഡല്‍ഹിയിലെത്തി ഒറ്റക്കാലില്‍ കര്‍ഷകരോടൊപ്പം സമരം തുടങ്ങി

മലപ്പുറം: കര്‍ഷക സമരത്തിന് പിന്തുണയുമായി വയനാട് ചുരം ഒറ്റക്കാലില്‍ നടന്നുകയറി ഡല്‍ഹിയിലെത്തിയ മലപ്പുറത്തെ ഭിന്നശേഷിക്കാരനായ ഷഫീഖ് പുന്നക്കാടന് കര്‍ഷകര്‍ നല്‍കിയത് വലിയ സ്വീകരണം.
ഒറ്റക്കാലില്‍ ഷഫീഖും കര്‍ഷകരോടൊപ്പം സമരം തുടങ്ങി.മലപ്പുറം ചേളാരി പടിക്കല്‍ സ്വദേശിയായ ഫീഖ് പാണക്കാടന്‍ മാസം പതിനൊന്നാം തിയതിയാണ് താമരശ്ശേരി ചുരം കയറിയാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. സമരമുഖത്ത് എത്തിയപ്പോള്‍ പഞ്ചാബികള്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.പഞ്ചാബികളുടെ തലപ്പാവ് അണിയിച്ച് കൊണ്ടാണ് അവനെ വരവേറ്റത്. താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതും അവരാണ്. ഭക്ഷ്യക്ഷാമമുണ്ടായാല്‍ അതാദ്യം ബാധിക്കുന്നത് കേരളത്തെ ആയിരിക്കും എന്ന തിരിച്ചറിവാണ് തണുത്തുറയ്ക്കുന്ന കാലവസ്ഥയിലും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം അണിചേരാന്‍ എത്തിയത്.ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഷഫീഖ് പാണക്കാടന്‍.
കഴിഞ്ഞവര്‍ഷം കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സമരത്തിന് 30 കിലോമീറ്റര്‍ നടന്ന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തന്നാലാവുന്ന നിലയില്‍ പിന്തുണ കൊടുക്കുകയെന്ന ലക്ഷ്യത്തോടെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഊന്ന് വടിയുടെ സഹായത്താല്‍ വയനാട് ചുരം നടന്ന് കയറിയിരുന്നു.പ്രതിഷേധിക്കുന്ന കര്‍ഷകരുടെയും പ്രായമായവരുടെയും മനോഭാവം, ദൃഢ നിശ്ചയം, എന്നിവയ്ക്ക് സാക്ഷിയായ ദിവസങ്ങളാണ് കടന്ന് പോകുന്നത്.
സമാധാനത്തോടെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമാണെന്നും ഷഫീഖ് പാണക്കാടന്‍ പറയുന്നു.
നേരത്തെ പൗരത്വ സമരം നടക്കുന്ന സമയത്ത് കോഴിക്കോട് ഷഹീന്‍ ബാഗിലേക്കും ഷഫീഖ് 30 കിലോമീറ്റര്‍ നടന്നുകൊണ്ട് പ്രതിഷേധം അറിയിച്ചു കൊണ്ട് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു മാതൃകാ സമരത്തിലൂടെ ഷെഫീഖ് പൊതു സമൂഹത്തിന് മുന്നില്‍ എത്തുന്നത്.
ഇതിന് മുമ്പും തന്നെപ്പോലെയുള്ള ആളുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ മുച്ചക്ര വാഹനത്തില്‍ റഫീഖ് മുന്നൂറോളം കിലോമീറ്റര്‍ യാത്ര ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരുന്നു യാത്ര. നീന്തല്‍ മത്സരത്തിലും താരമാണ് ഷെഫീഖ്.

 

 

Sharing is caring!