അബദ്ധത്തില്‍ സ്റ്റാര്‍ട്ടായ ലോറിക്കിടയില്‍ കുടുങ്ങി വര്‍ക്ക്ഷോപ്പ്  ജീവനക്കാരനായ  18കാരന്‍ മരിച്ചു

അബദ്ധത്തില്‍ സ്റ്റാര്‍ട്ടായ ലോറിക്കിടയില്‍ കുടുങ്ങി വര്‍ക്ക്ഷോപ്പ്  ജീവനക്കാരനായ  18കാരന്‍ മരിച്ചു

തിരൂര്‍: ഇലക്ട്രിക് വര്‍ക്ഷോപ്പില്‍ ലോറി നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി നീങ്ങിയ ലോറിക്കും തെങ്ങിനും ഇടയില്‍പെട്ട് ജീവനക്കാരനായ യുവാവ് മരിച്ചു. പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്(18) ആണ് മരിച്ചത്. യുവാവ് ജോലിയില്‍ കയറിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. തിരുനാവായ കിരണം പെട്രോള്‍ പമ്പിന് സമീപത്തെ വര്‍ക്ഷോപ്പിലായിരുന്നു സംഭവം. പുറത്ത് തെങ്ങിന് സമീപം നിന്ന് ജോലി ചെയ്യുകയായിരുന്ന ആകാശിനെ മുന്നോട്ടുനീങ്ങിയ ലോറി ചെന്നിടിക്കുകയായിരുന്നു. ലോറിക്കും തെങ്ങിനും ഇടയില്‍പെട്ട യുവാവിനെ ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയ്ക്കല്‍ മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Sharing is caring!