കുഞ്ഞാലിക്കുട്ടിയും ലീഗും പൊതു സമൂഹത്തെ അപഹസിക്കരുത്: ജനതാദൾ എസ് 

കുഞ്ഞാലിക്കുട്ടിയും ലീഗും പൊതു സമൂഹത്തെ അപഹസിക്കരുത്: ജനതാദൾ എസ് 

തേഞ്ഞിപ്പലം: അനാവശ്യമായി ഉപ തിരഞ്ഞെടുപ്പുകൾ   ജനങ്ങളിൽ അടിച്ചേല്പിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും ജനാധിപത്യത്തെയും വോട്ടർമാരെയും നിസ്സാര വൽക്കരിച്ച് സ്വാർത്ഥ താല്പര്യങ്ങൾ നിറവേറ്റുന്നത് കൊടിയ  അനീതിയാണെന്ന് ജനതാ ദൾ  എസ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി വിലയിരുത്തി.
ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കാനെന്ന് പറഞ്ഞ് മത്സരിച്ചു വിജയിച്ച ശേഷം കൊച്ചു കുട്ടികളെ പോലെ കുസൃതി കാണിച്ച് മലക്കം മറിഞ്ഞു വീണ്ടും ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുഷിപ്പും  പൊതു ഖജനാവിന് വമ്പിച്ച ബാധ്യതയും  ഉളവാക്കുന്ന ഇത്തരം ചെയ്തികൾക്ക് മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാർ ബാലറ്റിലൂടെ കനത്ത മറുപടി നൽകും.
പക്വതയും  തീരെ ദീർഘ വീക്ഷണവും ഇല്ലാത്ത നിലപാടുകൾക്ക് അരു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ പൊതു സമൂഹത്തിന് ബാദ്ധ്യതയാണ്‌.
മുസ്ലിം ലീഗിലെ തന്നെ  ചെറുപ്പക്കാർ ലീഗിന്റെ ഈ നടപടിയെ അതി നിശിതമായി വിമർശിച്ചു രംഗത്ത് വന്നത് സ്വാഗതാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്തീൻകുട്ടി അദ്ധ്യക്ഷനായി.
കെ സുരേന്ദ്രൻ, ടി പി മജീദ് തടത്തിൽ, അഞ്ചാലൻ  കളത്തിൽ റസാഖ്, ആത്രപ്പിൽ അബ്ദുൽ നാസർ, ടി സന്തോഷ്‌,  തെക്കൻ മുഹമ്മദ്‌, ഇരുമ്പൻ മൊയ്തീൻകുട്ടി, കൊണ്ടാടൻ സെയ്തു,ശമീർ കല്ലുങ്ങൽ,  എം കെ സുബ്രഹ്മണ്യൻ, രഞ്ജിനി സന്തോഷ്‌, എൻ കെ അബ്ദുൽ കരീം  എന്നിവർ സംസാരിച്ചു.

Sharing is caring!