യു.ഡി.എഫിനൊപ്പം കൂടി വെല്‍ഫെയര്‍പാര്‍ട്ടി നേടിയത് 65സീറ്റുകള്‍

മലപ്പുറം: 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും എല്‍.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ വെല്‍ഫെയര്‍പാര്‍ട്ടിക്ക് ലഭിച്ചത് 41സീറ്റുകള്‍ മാത്രം, ഇപ്പോള്‍ യു.ഡി.എഫുമായി നീക്കുപോക്ക് നടത്തിയപ്പോള്‍ ലഭിച്ചത് 65സീറ്റുകള്‍. തങ്ങളുടെ സാന്നിധ്യത്തെ കുറിച്ചു യു.ഡി.എഫില്‍ പോര് നടക്കുമ്പോഴും കിട്ടിയത് ലാഭംവെച്ച് വെല്‍ഫെയര്‍പാര്‍ട്ടി. ഇത്തവണ യു.ഡി.എഫുമായി വെല്ഫെയര്പാര്ട്ടിയുണ്ടാക്കിയ നീക്കുപോക്കില്‍ ഗുണമുണ്ടായത് ലീഗിനും വെല്ഫെയര്പാര്ട്ടിക്കുമാണ്് ൃ
മലപ്പുറത്തും കോഴിക്കോടും ഈനീക്കുപോക്കില് കാര്യമായ ഗുണം ഇരുകൂട്ടര്‍ക്കും ലഭിച്ചെങ്കിലും മറ്റുചിലയിടങ്ങളില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടതായും പാര്‍ട്ടി വിലയിരുത്തി. കേരളത്തിലെ 70ഓളം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലാണ് യു.ഡി.എഫുമായി വെല്‍ഫെയര്‍പാര്‍ട്ടി നീക്കുപോക്കുണ്ടായിരുന്നത്. ഈ നീക്കുപോക്കിലൂടെ വെല്ഫെയര്പാര്ട്ടിക്കു ഇത്തവണ 65സീറ്റുകള്‍ നേടാന്‍ സാധിച്ചു. ആദ്യമായാണ് വെല്‍ഫെയര്‍പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്രയധികം സീറ്റുകള്‍ നേടുന്നത്. 200ലധികം സീറ്റുകളില്‍ മത്സരിച്ചാണ് വെല്‍ഫെയര്‍പാര്‍ട്ടി ഈനേട്ടം കരസ്തമാക്കിയത്. കഴിഞ്ഞ തവണ 41സീറ്റുകളാണ് നേടിയിരുന്നത്. അന്ന് ചില പഞ്ചായത്തുകളില്‍ സി.പി.എമ്മുമായും സഖ്യമുണ്ടായിരുന്നു. മലപ്പുറത്ത് 25സീറ്റുകളിലാണ് വെല്‍ഫെയര്‍പാര്‍ട്ടി വിജയിച്ചത്. ഇതില്‍ 21സീറ്റില്‍ യു.ഡി.എഫുമായി ധാരണയുണ്ടാക്കി മത്സരിച്ചപ്പോള്‍ മറ്റു നാലുസീറ്റുകളില്‍ സ്വന്തമായാണ് മത്സരിച്ചെന്ന് നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് വിജയിച്ച 11സീറ്റിലും യു.ഡി.എഫുമായി ധാരണയുണ്ടായിരുന്നു. ഇതിന് പുറമെ തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, ആലപ്പുഴ-ഒന്ന്, കോട്ടയം-2, എറണാകുളം-ആറ്, തൃശൂര്‍-ഒന്ന്, പാലക്കാട്-ഏഴ്, വയനാട്-ഒന്ന്, കണ്ണൂര്‍-നാല് എന്നിങ്ങനെയാണ് വെല്‍ഫെയര്‍പാര്‍ട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം. യു.ഡി.എഫുമായുണ്ടാക്കിയ ധാരണ പ്രകാരം പിന്തുണ നല്കിയ പഞ്ചായത്തുകളില്‍ അവര്‍ക്കും കൃത്യമായ ഗുണമുണ്ടായിട്ടുണ്ടെന്നും വെല്‍ഫെയര്‍പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നു. കേരളാമാകെ എല്‍.ഡി.എഫ് തരംഗമുണ്ടായപ്പോള്‍ മലപ്പുറത്ത് മുസ്ലിംലീഗിന്റെ കോട്ടകളില്‍ വിള്ളലുണ്ടാകാതെ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ വെല്ഫെയര്പാര്ട്ടിയുമായുളള നീക്കുപോക്ക് ഗുണംചെയ്തതാണ് ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തെയ്യാറായിട്ടില്ല. വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വിവാദങ്ങള്‍ക്ക് അവസരം നല്കാതിരിക്കാന് നേതൃത്വം മൗനംഅവലംഭിക്കുന്നത്.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും