മഞ്ചേരി നഗരസഭയിലേക്ക് ഫാത്തിമക്ക് വോട്ടുചോദിച്ച് മക്കളായ കുരുന്നുകള്‍ പ്രചരണത്തില്‍

മഞ്ചേരി നഗരസഭയിലേക്ക് ഫാത്തിമക്ക് വോട്ടുചോദിച്ച് മക്കളായ കുരുന്നുകള്‍ പ്രചരണത്തില്‍

മഞ്ചേരി : മഞ്ചേരി നഗരസഭയിലേക്ക് ഫാത്തിമക്ക് വോട്ടുചോദിച്ച് മക്കളായ കുരുന്നുകള്‍ തെരഞ്ഞടുപ്പ്
പ്രചരണത്തില്‍. കോര്‍മ്മത്ത് ഫാത്തിമയുടെ രണ്ടുമക്കളുമാണ് പ്രചാരണത്തില്‍ കൗതുകമാകുന്നത്. മകന്‍ കോര്‍മ്മത്ത് ഗദ്ദാഫി 39ാം വാര്‍ഡ് തടത്തിപ്പറമ്പില്‍ നിന്നും മകള്‍ ഷൈമ കോര്‍മ്മത്ത് 42ാം വാര്‍ഡ് തുറക്കലില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ഇരുവരുടെയും തെരഞ്ഞെടുപ്പ് ചിഹ്നം കുട തന്നെ. ഇരുവരും പത്രിക നല്‍കിയ ഒരുമിച്ചാണെങ്കിലും ഷൈമക്ക് വേണ്ടി എല്‍ ഡി എഫ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗവും മഞ്ചേരി യൂണിറ്റ് സെക്രട്ടറിയും കൂടിയായ കോര്‍മ്മത്ത് ഗദ്ദാഫിക്ക് വ്യാപാരികള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. മാപ്പിളകലാ അക്കാദമി മഞ്ചേരി ചാപ്റ്റര്‍ പ്രസിഡണ്ട്, എം ഇ എസ് സംസ്ഥാന കമ്മറ്റിയംഗം കൂടിയായ കോര്‍മ്മത്ത് ഗദ്ദാഫി നേരത്തെ രണ്ടു തവണ മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മത്സരിച്ചിട്ടുണ്ട്. 2005ല്‍ ശാന്തിഗ്രാം വാര്‍ഡില്‍ നിന്നും 2010 വട്ടപ്പാറയില്‍ നിന്നും മാറ്റുരച്ചെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. ഇക്കുറി അനുകൂലമായ ഘടകങ്ങള്‍ നിരവധിയെന്ന് ഗദ്ദാഫി ചൂണ്ടികാണിക്കുന്നു. കോണ്‍ഗ്രസിലെ അത്തിമണ്ണില്‍ അബ്ദുറഹ്മാനും ഐ എന്‍ എല്‍ലെ കെ ടി മുഹമ്മദാലിയും ബി ജെ പിയുടെ ബിന്ദുവുമാണ് ഇതര സ്ഥാനാര്‍ത്ഥികള്‍. അതേസമയം മുസ്ലിം ലീഗിലെ ഫാത്തിമ സുഹ്റയോടും ബിജെപിയിലെ സിന്ധുവിനോടും മത്സരിക്കുന്ന ഷൈമ കോര്‍മ്മത്തിന് ഇത് കന്നിയങ്കമാണ്.

 

Sharing is caring!