സമാധാന പൂര്‍ണ്ണമായ തെരഞ്ഞെടുപ്പിന് സഹകരിക്കണം

സമ്മതിദായകര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടാകും. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ള കടലാസിലായിരിക്കും. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകില്ല. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് നിരീക്ഷകന്, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍, വെബ് കാസ്റ്റിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും പോളിങ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ട് പോകാന്‍ അനുവാദമില്ല.
വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. സ്ഥാനാര്‍ത്ഥിയുടെ പേര,് പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളിലും നഗരസഭയില്‍ 100 മീറ്റര്‍ പരിധിക്കുള്ളിലും വോ’് അഭ്യര്‍ഥിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്കും ഈ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാട രഹിതമാണെന്ന് ഉറപ്പുവരുത്തും. ക്യാമ്പുകളില്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.
പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം നടത്തു സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ട് പേരില്‍ കൂടുതല്‍ പാടില്ല. വിതരണം നടത്തുന്നവര്‍ മാസ്കും , കയ്യുറയും ധരിക്കണം. സംഘര്‍ഷം ഒഴിവാക്കുന്നതിനായി ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കണം. വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പാലിച്ച് അധികാരികളുമായി സഹകരിക്കണം. പെര്‍മിറ്റുകള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ പരസ്യ പ്രചാരണം അവസാനിച്ചാല്‍ ഉടന്‍ തന്നെ നിയോജകമണ്ഡലം വിട്ട് പുറത്ത് പോകണം.
സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ : വിവരങ്ങള്‍
ഉറപ്പു വരുത്തണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍, നിരീക്ഷണത്തിലുള്ള വോട്ടര്‍മാര്‍ എന്നിവര്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് അറിയിച്ചു. കോവിഡ് രോഗികളായ വോട്ടര്‍മാരും നിരീക്ഷണത്തിലുള്ള വോട്ടര്‍മാരും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന അഡ്രസ്സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തുതിന് ഗസറ്റഡ് ഓഫീസറുടെ സേവനം നിര്‍ബന്ധമില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഇതിന് അധികാരം ഉണ്ടായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനൊന്നാം
സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനൊന്നാം സ്ഥാപക ദിനാഘോഷം പ്ലാനിംഗ് ബോര്‍ഡ് അംഗവും കോവിഡ് പ്രതിരോധ വിദഗ്ധ സമിതി ചെയര്‍മാനുമായ ഡോ. ബി ഇക്ബാലിന്റെ വീഡിയോ പ്രസംഗത്തോടെ സംഘടിപ്പിച്ചു. ‘കോവിഡ് സാധാരണം, അസാധാരണം നവസാധാരണം’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. മികച്ച അദ്ധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്് അവാര്‍ഡ് സമ്മാനിച്ചു. മെഡിസിന് രംഗത്ത് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോ.കെ. ജി. സജീത് കുമാര്‍, ആയുര്‍വേദ മേഖലയില്‍ തിരുവനന്തപുരം ഗവണ്മെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ ഡോ. എസ്.ഗോപകുമാര്‍, ഹോമിയോപ്പതിയില്‍ കോഴിക്കോട് ഗവണ്മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ ഡോ. ബീനാ ദാസ്. ടി.ആര്, ദന്ത വിഭാഗത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റല്‍ കോളജിലെ ഡോ.കെ. ഹര്‍ഷകുമാര്‍ എന്നിവരാണ് ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹരായത്. മലപ്പുറം മിംസ് കോളേജ് ഓഫ് നഴ്സിങ്ങിലെ ഡോ. സി.എച്ച് ഷെജില നഴ്സിംങ് മേഖലയില്‍ നിന്നും പെരിന്തല്‍മണ്ണ അല്‍ ഷിഫാ കോളേജ് ഓഫ് ഫാര്‍മസിയിലെ ഡോ. അരുണ്‍ റഷീദ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് മേഖലയില്‍ നിന്നും അങ്കമാലി എസ്.എം.ഇ. സി.പി.എ.എസിലെ സുബിന് ചുങ്കത്ത് അലൈഡ് ഹെല്‍ത്ത് സയന്‍സസ് മേഖലയില്‍ നിന്നും ഈ വര്‍ഷത്തെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹരായി. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ചടങ്ങില്‍ അധ്യക്ഷനായി.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്, രജിസ്ട്രാര്‍ ഡോ. ഏ. കെ. മനോജ് കുമാര്‍, പരീക്ഷാ കട്രോളര്‍ ഡോ. എസ്. അനില്‍ കുമാര്‍ അക്കാദമിക് ഡീന്‍ ഡോ. വി.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]