ചിത്രംവരച്ച് വോട്ടുറപ്പിച്ച് പുലാമന്തോളിലെ സ്ഥാനാര്‍ഥി ഷംസുദ്ദീന്‍

ചിത്രംവരച്ച്  വോട്ടുറപ്പിച്ച്  പുലാമന്തോളിലെ സ്ഥാനാര്‍ഥി  ഷംസുദ്ദീന്‍

മലപ്പുറം: ചിത്രംവരച്ച് വോട്ടുറപ്പിക്കുകയാണ് പുലാമന്തോളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷംസുദ്ദീന്‍.
പുലാമന്തോള്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ കൊല്ലിയത്താണ് സ്വന്തം ചിത്രം ചുവരില്‍ വരച്ച് വോട്ട് തേടുന്നത്. പ്രചാരണത്തിന്റെ ഒഴിവുസമയങ്ങളിലാണ് ചിത്രംവര. ഷംസുദ്ദീന്‍ ചിത്രരചനാ അധ്യാപകനായും വിദേശത്ത് പരസ്യ കമ്പനിയിലും ജോലിചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നാട്ടിലെത്തിയത്. മുമ്പ് തെരഞ്ഞെടുപ്പുകളിലും പാര്‍ടി സമ്മേളനങ്ങള്‍ക്കുവേണ്ടിയും ചിത്രംവരച്ചിട്ടുണ്ട്. ‘കുട’ അടയാളത്തിലാണ് ജനവിധിതേടുന്നത്.
സിപിഐ എം അംഗമായും ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാട്ടില്‍ കല-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നപ്പോഴാണ് ജോലിതേടി ദുബായിലേക്കുപോയത്. 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിലും കലാരംഗത്ത് സാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കൊല്ലിയത്ത് കെ എം ബാപ്പുട്ടി കുടുംബാംഗമാണ്. നൂര്‍ജഹാനാണ് ഭാര്യ. മക്കള്‍: ഷാജഹാന്‍, നൂത്താഷ്.

Sharing is caring!