മലപ്പുറം വള്ളിമുറ്റത്ത് കാലികളെ മേക്കാന്‍പോയ 72കാരനെ തലക്കടിച്ചുകൊന്ന പ്രതി 15വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

മലപ്പുറം വള്ളിമുറ്റത്ത് കാലികളെ മേക്കാന്‍പോയ 72കാരനെ തലക്കടിച്ചുകൊന്ന പ്രതി 15വര്‍ഷങ്ങള്‍ക്ക് ശേഷം  ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

മലപ്പുറം: കന്നുകാലികളെ വിറ്റ പണം തട്ടനായി വനത്തില്‍ കാലികളെ മേക്കാന്‍പോയ 72കാരനെ തലക്കടിച്ചുകൊന്നകേസിലെ പ്രതി 15വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 2005 ജൂലായ് 18ന് മലപ്പുറം എടക്കര വള്ളിമുറ്റം കൊടീരി ബാക്കുത്ത് ഹൈദ്രു(72)വിനെ അതിധാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി നല്ലംതണ്ണി മണക്കാട് സ്വദേശി മുസ്ലിയാരകത്ത് മൂസ(38)യെയാണ് ഇന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിക്രമന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വടിയുപയോഗിച്ച് തലയ്ടിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു.
കാലി മേയ്ക്കന്‍ പോയ ഹൈദ്രുവിനെ വനത്തിലെ താല്‍ക്കാലിക ഷെഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലിസും ക്രൈം ബ്രാഞ്ചും കേസന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടില്‍ ഏറെ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ കൊലപാതകമായിരുന്നു ഹൈദ്രുവിന്റേത്. കൊടീരി വനവുമായി ബന്ധപ്പെട്ട് ചീട്ടുകളി, ചാരായ വില്‍പന എന്നിവ നടത്തിയിരുന്നവരും, വനം ജീവനക്കാര്‍ വരെ സംശയത്തിന്റെ മുനയിലായിരുന്നു നിരവധിപേര്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഇരകളായി. തുടര്‍ന്ന് ഡി.വൈ.എസ്.പ വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം നടത്തി ദീര്‍ഘ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ്രപതിയെ പിടികൂടാനായത്. പണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടക്കുന്നതിന് പത്ത് ദിവസം മുന്‍പാണ് മൂസ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. വിദേശത്ത് ജയിലിലായിരുന്നു ഇയാള്‍. വെള്ളിമുറ്റത്തുള്ള സുഹൃത്തുവഴി പണി അന്വേഷിച്ചിറങ്ങിയ ഇയാള്‍ക്ക് ഹൈദ്രുവനെ നേരത്തെ പരിചയമുണ്ടായിരുന്നു. കന്നുകാലിക്കച്ചവടക്കാരനായ വല്ല്യുപ്പ വഴി മൂസയ്ക്ക് ഹൈദ്രുവിനെ നേരത്തെ പജരിചയമുണ്ടായിരുന്നു. കന്നുകച്ചവടവുമായി ബന്ധപ്പെട്ട് ഹൈദ്രുവിന്റെ വീട്ടിലും മൂസ പോയിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് കാലികളെ വിറ്റ പണം ഹൈദ്രുവിന്റെ പക്കല്‍ ഉണ്ടെന്ന വിവരം പ്രതിക്ക് അറിയാമായിരുന്നു. പണി അന്വേഷിച്ച് വെള്ളിമുറ്റത്തേക്ക് വരുന്ന വഴിയാണ് കൊടീരി വനത്തിലെ ഷെഡില്‍ ഹൈദ്രു കിടക്കുന്നത് ഇയാള്‍ കണ്ടത്. വടിയുപയോഗിച്ച് തലയ്ടിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. പണം എടുക്കുന്നതിനിടയിലാണ് ഹൈദ്രുവിന്റെ ജഢം ആദ്യം കണ്ട കുഞ്ഞ മുഹമ്മദ് ഇവിടെയെത്തുന്നത്. കുഞ്ഞുമുഹമ്മദിനെ ദൂരനിന്ന് കണ്ടതോടെ ജഢം സമിപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് മാറ്റിയിട്ട് പണവുമായി പ്രതി രക്ഷപെടുകയായിരുന്നു. സംഭവത്തിന് ശേഷം മൂസ രക്ഷപെട്ട വഴിയിലൂടെയാണ് പോലീസ് നായ പോയത്. എന്നാല്‍ ചാലിയാര്‍ പുഴയുടെ ഉപ്പട ്രഗാമം കടവിലെത്തി നായ നില്‍ക്കുകയായിരുന്നു. കൃത്യശേഷം ഗ്രാമം കടവില്‍ കയ്യും കാലും കഴുകിയ ശേഷം പ്രതി വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഹൈദ്രുവില്‍ നിന്നും കവര്‍ന്ന പണം മേശവലിപ്പില്‍ സൂക്ഷിക്കുകയും ചെയ്തു. അനേവഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് നടത്തിയ നുണപരിശോധനയില്‍ മൂസ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമാണ് ഇയാളെ കുടുക്കാന്‍ കാരണമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സയന്റിഫിക് ഓഫീസര്‍ തൊയ്ബ കൊട്ടേക്കാടനും സംഘവും മൂസയുടെ വീട്ടിലെ പഴയ മേശ വലിപ്പ് പരിശോധിച്ചതില്‍ പുരുഷ രക്തം കണ്ടെത്തുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നീട് ഒളിവില്‍ പോയ ്രപതിയെ ക്രൈം ്രബാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയാണുണ്ടായത്. കൊല്ലപ്പെടുന്ന സമയത്ത് ഹൈദ്രുവിന്റെ പഴ്‌സില്‍ ഇരുപത്തയ്യായിരം രൂപയോളം ഉണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കരുതുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രൈം ബ്രാഞ്ച് എസ്.ഐമാരായ അഷ്‌റഫ്, കമറുദീന്‍, ഉദ്യോഗസ്ഥരായ ഗിരീഷ് കുമാര്‍, ഗിരീഷ് എന്നിവരും വിക്രമനോടൊപ്പമുണ്ടായിരുന്നു.

Sharing is caring!