തിരൂരില്‍ അഞ്ച് മാസം ഗര്‍ഭിണിയായ 30കാരി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു

തിരൂരില്‍ അഞ്ച് മാസം  ഗര്‍ഭിണിയായ 30കാരി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു

മലപ്പുറം: വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ അഞ്ച് മാസം ഗര്‍ഭിണിയായ 30കാരിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു. തിരൂര്‍ പുല്ലൂരിലാണ് സംഭവം. തിരൂര്‍ തെക്കുംമുറി സ്വദേശി പാറമ്മല്‍ റാഷിദിന്റെ ഭാര്യ തസ്‌നി (30), മകള്‍ റിസാന ഫാത്തിമ (മൂന്ന്) എന്നിവരെയാണ് എലിക്കാട്ടിപറമ്പിലെ വാടക വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുമ്പ് മറയുള്ള കിണര്‍ തുറന്ന് വെച്ചത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്.സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. തിരൂര്‍ അന്നാര സ്വദേശികളായ കുടുംബം രണ്ട് വര്‍ഷത്തോളമായി ഇവിടെ വാടകക്ക് താമസിക്കുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും.

Sharing is caring!