2004കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കി പെരിന്തല്‍മണ്ണ നഗരസഭ

2004കുടുംബങ്ങള്‍ക്ക്  കിടപ്പാടം ഒരുക്കി പെരിന്തല്‍മണ്ണ  നഗരസഭ

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ വികസന ചരിത്രത്തില്‍ വിസ്മയം തീര്‍ത്താണ് 2004 കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കി ഈ കൗണ്‍സില്‍ ചരിത്രം സൃഷ്ടിച്ചത്. നഗരസഭയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപീകരിച്ച രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ ഏറ്റവും പ്രധാനമായ ഒന്നായാണ് 600 എസ്. സി. കുടുബക്ക് നഗരസഭ നിര്‍മ്മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പൂര്‍ത്തിയായ 450 ഭവനങ്ങളുടെ കൈമാറ്റം പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി എസ്.സി.മ്പൂര്‍ണ്ണ ഭവന പദ്ധതി തയ്യാറാക്കിയത്.

ഏതൊരു മനുഷ്യന്റെയും നിറമുള്ള സ്വപ്നമാണ് കയറി കിടക്കാന്‍ ഒരു വീടുണ്ടാവുക എന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സഹജീവിക ളില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ ഈ സ്വപ്ന ങ്ങള്‍ക്ക് ചിറക് നല്‍കുകയാണ്. ഈ പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഭവനരംഗത്ത് നൂതനമായ വികസന വിസ്മയമാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പെരിന്തല്‍മണ്ണ നഗരസഭ തീര്‍ത്തത്. 2004 കുടുംബങ്ങളുടെ ഭവന സ്വപ്നത്തിന് നിറംചാര്‍ത്തുക വഴി ഭവനരംഗത്തെ പുതിയ വികസനമാതൃക തീര്‍ക്കാന്‍ നഗരസഭക്കായി. ചരിത്രത്തില്‍ സമാനതകളില്ലാത്ത 137 കോടി രൂപയുടെ ഭവനപദ്ധതിക്കാണ് ഈ ഭരണ കാലയളവില്‍ നഗരസഭ നേതൃത്വം നല്‍കിയത്.

എസ്സി ഭവനങ്ങള്‍ നവീനമാതൃകയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സ്നേഹഭവനം എന്ന വിപ്ലവകരമായ ഒരു പദ്ധതിക്ക് ഈ കാലയളവില്‍ നഗരസഭ നേതൃത്വം നല്‍കി 600 ഭവനങ്ങളാണ് 42 കോടി ചെലവ് വരുന്ന ഈ പദ്ധതി വഴി നിര്‍മ്മിക്കാനായത്. എസ് സി കോളനിയിലെ പിന്നോക്കാവസ്ഥ കാരണം ആധുനികരീതിയിലുള്ള ഭവന നിര്‍മ്മാണത്തിനുള്ള സാങ്കേതികവും – സാമ്പത്തികവുമായ നൈപുണ്യക്കുറവ് പരിഹരിക്കാനായി നഗരസഭാ തലത്തില്‍ രൂപീകരിച്ച ഭവന നിര്‍മ്മാണ പ്രൊജക്ട് മാനേജ്മെന്റ് ആന്‍ഡ് സൂപ്പര്‍വൈസിങ്ങ് കുടുംബശ്രീ സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷനാണ് ഈ ഭവനങ്ങളുടെ നിര്‍മ്മാണത്തിന് കൂട്ടായി നേതൃത്വം നല്‍കിയത് .നഗരസഭയില്‍ നിന്നും നല്‍കുന്ന ലൈഫ് മിഷന്‍ വിഹിതമായ നാലുലക്ഷം, തൊഴിലുറപ്പ് വിഹിതമായ 25000 രൂപ, ശുചിത്വമിഷന്‍ വിഹിതമായ 15,000 രൂപ എന്നിവയടക്കം 4.40 ലക്ഷം രൂപയാണ് നഗരസഭ ഈ ഭവനങ്ങള്‍ക്ക് നല്‍കുന്ന ആകെ വിഹിതം.

ഈ സംഖ്യയിലൊതുക്കി 500 സ്‌ക്വയര്‍ ഫീറ്റ് ഭവനമാണ് ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കുക .600 സ്‌ക്വയര്‍ ഫീറ്റ് വീട് വേണ്ടവര്‍ ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം രൂപ കൂടി സംരംഭക ഗ്രൂപ്പിന് നല്‍കണം. ഭവന നിര്‍മാണത്തിനാവശ്യ മായ വസ്തുക്കള്‍ ഒന്നിച്ച് കരാറാക്കി വാങ്ങുന്നതിലൂടെ ലഭിക്കുന്ന ഇളവുകള്‍ ഗുണഭോക്താക്കള്‍ ക്കിടയില്‍ വീതിക്കുന്നതി ലൂടെയാണ് കുടുംബശ്രീ സംരംഭക ഗ്രൂപ്പിന് ഇത്രയും ചെലവ് കുറച്ച് ഭവന നിര്‍മ്മാണം നടത്താന്‍ കഴിയുന്നത് . എസ്.സി കോളനി കളുടെ മുഖച്ഛായ തന്നെ മാറുന്ന പുതുമോ ടിയോടു കൂടിയുള്ള ഭവനങ്ങള്‍ പൂര്‍ത്തീകരിക്കു ന്നതിലൂടെ ലൈഫ് മിഷന്റെയും നഗരസഭ യുടെയും കുടുംബശ്രീയുടെയും ചരിത്രത്തിലെ വിപ്ലവകരമായ വികസന മുന്നേറ്റമാണ് സാധ്യമാകുന്നത്.
600 ഭവനങ്ങളുടെ നിര്‍മ്മാണം 2019 ജനുവരിയില്‍ ആരംഭിച്ച് ഇപ്പോള്‍ 450 ഭവനങ്ങളു ടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. ബാക്കി വരുന്ന 150 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇവ ഡിസംബറില്‍ പൂര്‍ത്തീകരിക്കും.

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, ശോഭന ടീച്ചര്‍, നഗരസഭ സെക്രട്ടറി എസ്.അബ്ദുല്‍ സജിം. ഓവര്‍സിയര്‍ കെ.കുഞ്ഞാലന്‍, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, ഷാന്‍സി നന്ദകുമാര്‍, ജയന്‍ മഛത്തില്‍, എം.പ്രേമലത.ചമയം വാപ്പു എന്നിവര്‍ സംസാരിച്ചു.

Sharing is caring!