സ്ത്രീയുടെ മാല മറ്റൊരു സ്കൂട്ടറില്‍ എത്തിപൊട്ടിച്ചു

പെരിന്തല്‍മണ്ണ: സ്ത്രീയുടെ സ്വര്‍ണ മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. പെരിന്തല്‍മണ്ണ, പാതാക്കര സ്വദേശിയായ കൊളക്കട വീട്ടില്‍ മുഹമ്മദ് ആരിഫ് (26) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണ സി.ഐ സി.കെ.നാസര്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അനേ്വഷണത്തിലാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ വലയിലാക്കാനായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ നിന്നും ഏലംകുളത്തുള്ള തന്റെ വീട്ടിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്ത് വരികയായിരുന്ന ഏലംകുളം സ്വദേശിയായ സ്ത്രീയുടെ മാല മറ്റൊരു സ്കൂട്ടറില്‍ വന്ന ഒരാള്‍ വളയം മൂച്ചി, ചൈന മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിന് അടുത്ത് വെച്ച് പൊട്ടിച്ച് വേഗത്തില്‍ സ്കൂട്ടര്‍ ഓടിച്ചുപോയി രക്ഷപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരിയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെയടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ഇരു സംഘങ്ങളായി പിരിഞ്ഞ് ടൗണിലും പരിസരങ്ങളിലും വച്ച് നടത്തിയ അനേ്വഷണത്തില്‍ പ്രതിയെ കുറിച്ചും സ്കൂട്ടറിനെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി.കെ നാസര്‍ , എസ്.ഐ സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പാതായ്ക്കരയില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് നടന്ന മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയേയും ചുരുങ്ങിയ സമയത്തിനുളളില്‍ പിടികൂടാന്‍ പ്രത്യേക അനേ്വഷണ സംഘത്തിന് സാധിച്ചിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി