കലക്ടർക്ക് കോവിഡ് ബാധിച്ചത് വിമാനത്താവളത്തിൽ നിന്നല്ലെന്നു സൂചന

മലപ്പുറം: കലക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് ബാധിച്ചത് വിമാനത്താവളത്തിൽ നിന്നല്ലെന്നു സൂചന. വിമാന അപകടം നടന്നതിനും മുന്നെ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാവാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കലക്ടറടക്കം കലക്ട്രേറ്റുമായ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 7 ന് രാത്രിയാണ് വിമാന അപകടമുണ്ടായത് എന്നാൽ കഴിഞ്ഞ 3 മുതലുള്ള ദിവസങ്ങളിലാണ് കലക്ടർ, സബ്കലക്ടർ, അസിസ്റ്റന്റ് കലക്ടർ എന്നിവർക്ക് രോഗം ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനമെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അപകട സമയത്ത് കലക്ടറുടെ കൂടെയുണ്ടായിരുന്ന എ ഡി എം, രണ്ട് ഡെപ്യൂട്ടി കലക്ടർമാർ എന്നിവർക്ക് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. കലക്ടറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വിവിധ ജനപ്രതിനിധികൾ, വിമാനത്താവള ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫലവും നെഗറ്റീവ് ആയിരുന്നു. എന്നാൽ കലക്ടറുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അടക്കം 21 പേർക്കാണ് കലക്ടർക്കൊപ്പം രോഗം സ്ഥിരീകരിച്ചത്. ആദ്യം രോഗം സ്ഥിരീകരിച്ചത് ജില്ല പോലീസ് മേധാവി യു അബ്ദുൽ കരീമിന്റെ ഗൺമാനായിരുന്നു. തുടർന്ന് എസ് പി നിരീക്ഷണത്തിൽ പോവുകയും 13 ന് രേഗം സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാൽ പിറ്റേന്നു തന്നെ കലക്ടർ പോസിറ്റീവായി. പെഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ സമ്പർക്കമാണ് ഉദ്യോഗസ്ഥരിലേക്ക് വൈറസ് എത്തിച്ചതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന.
കലക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനതാവളം സന്ദർശിച്ച മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ഡി എം ഒ യും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കലക്ടർ കെ ഗോപാലകൃഷ്ണൻ ,അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ്, പെരിന്തൽമണ്ണ സബ്കലക്ടർ കെ എസ് അഞ്ചു തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ കോട്ടക്കലിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ആശുപത്രിയിലാണ്. അവിടെ നിന്നാണ് ഇപ്പോൾ ജില്ലാ ഭരണം ഇവർ നിർവഹിക്കുന്നത്.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]