കനത്തമഴയില്‍ ഒറ്റപ്പെട്ട ആദിവാസികള്‍ക്ക് ഭക്ഷണ സാമഗ്രികളുമായി വൈറ്റ് ഗാര്‍ഡുകളെത്തി

കനത്തമഴയില്‍ ഒറ്റപ്പെട്ട  ആദിവാസികള്‍ക്ക്  ഭക്ഷണ സാമഗ്രികളുമായി വൈറ്റ് ഗാര്‍ഡുകളെത്തി

നിലമ്പൂര്‍: നിലമ്പൂര്‍ മുണ്ടേരി വിത്തുഫാമിനകത്തു ഒറ്റപെട്ടു പോയ ആദിവാസി ഊരുകളായ ഇരുട്ട് കുത്തി വാണിയാമ്പുഴ തരിപ്പപൂട്ടി എന്നി കോളനികളില്‍ ഉള്ളവര്‍ക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം വൈറ്റ് ഗാര്‍ഡ് നിലമ്പുര്‍ മണ്ഡലം മലപ്പുറം മുനിസിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തില്‍ അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും നല്‍കി
കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഇവിടെ ഉള്ള തൂക്കുപാലം ഒലിച്ചു പോയതിനെ തുടര്‍ന്നു ഈ കോളനികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ് ഇതേ തുടര്‍ന്ന് മുനവ്വറലി തങ്ങളെ കോളനിയില്‍ നിന്നും വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു ഓണ്‍ലൈന്‍ പഠനത്തിനായി ടീവിയും സോളാര്‍ വൈദ്യുതിയും ഈ കോളനിയിലേക്ക് മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു പ്രദേശത്തു ഇപ്പോളും കനത്ത മഴയാണ്
നെടുങ്കയം കോളനിക്കാര്‍ക്കായി പുള്ളിയില്‍ ജി യു പി സ്‌ക്കൂളില്‍ ക്യാമ്പ് തുടങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് നെടുങ്കയത്ത് നി് ആദിവാസികളെ ക്യാമ്പിലേക്ക് മാറ്റിയത്. കരിമ്പുഴയില്‍ ജല നിരപ്പ് ഉയര്‍് ബുധനാഴ്ച രാതി 11 ഓടെ നെടുങ്കയം കോളനി ലേക്ക് വെള്ളമെത്തിയതോടെയാണ് കോളനിവാസികളെ ക്യാമ്പിലേക്ക് മാറ്റിയത്. കൊ വിഡ് ഭീതി കാരണം കോളനിവാസികള്‍ ആദ്യം ക്യാമ്പിലേക്ക് മാറാന്‍ തയ്യാറായിരുില്ല. തുടര്‍് പഞ്ചായത്ത്, വില്ലേജ്, അധികതരും പോലീസ്, ഫയര്‍ സേനകളും ചേര്‍് കോളനിവാസികളെ ക്യാമ്പിലേക്ക് മാറ്റുകയായിരുു. രാത്രി 2 മണിയോടെ എല്ലാ വരേയും ക്യാമ്പിലേക്ക് മാറ്റിയെങ്കിലും കരിമ്പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ വ്യാഴാഴ്ച രാവിലെ ചില കുടുംബങ്ങള്‍ കോളനിയിലേക്ക് മടങ്ങി. 41 കുടുംബങ്ങളിലായി 153 പേരാണ് പുള്ളി ജി യു പി സ്‌ക്കൂളിലെ ക്യാമ്പിലുള്ളത്. കൊവിഡ് പശ്ചാതലത്തില്‍ ജനറല്‍, 60 വയസ്സിന് മുകളിലുള്ളവര്‍, കൊ വിഡ് രോഗ ലക്ഷണമുള്ളവര്‍, നിരീക്ഷണത്തിലുള്ളവര്‍ എീ വിഭാഗങ്ങളിലായി നാല് സെഷനുകളായാണ് ക്യാമ്പ് സജജീകരിച്ചത്. നെടുങ്കയത്ത് രോഗലക്ഷണമുള്ളവരും നിരീക്ഷണത്തിലുള്ളവരും ഇല്ലാത്തതിനാല്‍ രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുത്. ആവശ്യമെങ്കില്‍ പുള്ളി ഡി എല്‍ പി സ്‌കൂളിലും ക്യാമ്പ് തുടങ്ങാനാണ് തീരുമാനം.

Sharing is caring!