കോവിഡ് ഭീതിയും ജീവനെടുക്കുന്നുവോ ? മലപ്പറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലപ്പുറത്തെ പ്രവാസി മരിച്ചു

മലപ്പുറം: ഗള്‍ഫില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മലപ്പുറത്തെ ഒരു പ്രവാസികൂടി മരിച്ചു. എടപ്പാള്‍ ന്നംമുക്ക് കിഴക്കുമുറി കണ്ണശംവളപ്പില്‍ അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തിയ ശേഷം കഴിഞ്ഞ 14 ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.കോവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിച്ചതായിരുന്നു. രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി
ഇന്നലെ മലപ്പുറത്ത് 89 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
ജില്ലയില്‍ 89 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ദുബായില്‍ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്. ഇന്നലെ 30 പേര് ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേര് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍
ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 60 വയസുകാരി, 34 വയസുകാരന്, ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി 48 വയസുകാരന്, 23 വയസുകാരന്, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (60), ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുമായി ബന്ധമുണ്ടായ വളാഞ്ചേരി സ്വദേശി (55), ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയുമായി ബന്ധമുണ്ടായ പെരിന്തല്‍മണ്ണ സ്വദേശിയായ 10 വയസുകാരന്, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (43), ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ കൗണ്‍സിലറുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച പെരുവള്ളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പെരുവള്ളൂര്‍ സ്വദേശി (35), ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മംഗലം സ്വദേശിയുമായി ബന്ധമുണ്ടായ മംഗലം സ്വദേശി (33), ജൂലൈ 15 ന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ പുറത്തൂരിലെ 38 വയസുകാരി, 42 വയസുകാരന്, ഇയാളുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 33 വയസുകാരി, 10 വയസുകാരി, 39 വയസുകാരന്, 44 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കാരനുമായ ബന്ധമുണ്ടായ മലപ്പുറം സ്വദേശികളായ 43 വയസുകാരന്, 33 വയസുകാരന്, നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചങ്ങരംകുളം പെട്രോള്‍ പമ്പിലെ ജീവനക്കാരന് (34) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ചോക്കാട് മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മലപ്പുറം സ്വദേശി (26), പെരുവള്ളൂര്‍ സ്വദേശിയായ ആറ് വയസുകാരന്, പുളിക്കല്‍ സ്വദേശി (35), താനൂര്‍ സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), പൊന്മള സ്വദേശി (42), കൊണ്ടോട്ടി നഗരസഭ കൗണ്‍സിലറായ കൊണ്ടോട്ടി സ്വദേശി (54), കരുവാങ്കല്ല് മത്സ്യ വില്‍പ്പന നടത്തുന്ന പെരുവള്ളൂര്‍ സ്വദേശി (40), മൂന്നിയൂര്‍ സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ഐസ് വില്‍പ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), തിരുവനന്തപുരം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ (27), ചന്തക്കുന്ന്, ചോക്കാട് മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ചോക്കാട് സ്വദേശി (46), എറണാകുളത്ത് ടാക്സി ഡ്രൈവറായ പുലാമന്തോള്‍ സ്വദേശി (37) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശി (24), കര്‍ണാടകയില്‍ നിന്നെത്തിയ തെന്നല സ്വദേശി (32),
ആന്ധ്രപ്രദേശില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (21), പോത്തുകല്ല് സ്വദേശി (21), കര്‍ണാടകയിലെ തുംകൂരില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (56), ശ്രീനഗറില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (27), ബംഗലൂരുവില്‍ നിന്നെത്തിയവരായ എ.ആര് നഗര്‍ സ്വദേശി (33), മഞ്ചേരി സ്വദേശി (26), പുറത്തൂര്‍ സ്വദേശിനിയായ 13 വയസുകാരി, തലക്കാട് സ്വദേശികളായ 18 വയസുകാരി, 16 വയസുകാരി, 46 വയസുകാരന്, ഗുണ്ടൂരില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (30), മഹാരാഷ്ട്രയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (52), തെലുങ്കാനയില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (24) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
ദുബായില്‍ നിന്നെത്തിയവരായ തൃപ്രങ്ങോട് സ്വദേശി (25), മൂര്‍ക്കനാട് സ്വദേശി (34), ചെറിയമുണ്ടം സ്വദേശി (33), പൊന്നാനി സ്വദേശി (23), തിരൂര്‍ സ്വദേശി (29), പെരുവള്ളൂര്‍ സ്വദേശി (48), എടരിക്കോട് സ്വദേശി (31), മമ്പാട് സ്വദേശിനി (30), ദമാമില്‍ നിന്നെത്തിയ എടക്കര സ്വദേശി (42), കുവൈത്തില്‍ നിന്നെത്തിയവരായ കരുളായി സ്വദേശി (34), വാഴയൂര്‍ സ്വദേശി (32), റിയാദില്‍ നിന്നെത്തിയവരായ അരീക്കോട് സ്വദേശി (42), പെരിന്തല്‍മണ്ണ സ്വദേശി (27), പുളിക്കല്‍ സ്വദേശിനിയായ ഒമ്പത് വയസുകാരി, വളവന്നൂര്‍ സ്വദേശി (29), അങ്ങാടിപ്പുറം സ്വദേശിനി (22), പെരിന്തല്‍മണ്ണ സ്വദേശിയായ ആറ് വയസുകാരന്, കൊണ്ടോട്ടി സ്വദേശി (31), കുറ്റിപ്പുറം സ്വദേശിയായ നാല് വയസുകാരന്, വെട്ടം സ്വദേശികളായ 38 വയസുകാരന്, 40 വയസുകാരന്, റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (28), മൂത്തേടം സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയവരായ തെന്നല സ്വദേശി (40), എ.ആര് നഗര്‍ സ്വദേശി (42), കൊണ്ടോട്ടി സ്വദേശി (28), പെരിന്തല്‍മണ്ണ സ്വദേശിനി (24), മൂര്‍ക്കനാട് സ്വദേശി (49), പൂക്കോട്ടൂര്‍ സ്വദേശിനി (38), പൂക്കോട്ടൂര്‍ സ്വദേശി(36), വഴിക്കടവ് സ്വദേശി (34), ദോഹയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (46), മാറാക്കര സ്വദേശിനി (23), ഷാര്‍ജയില്‍ നിന്നെത്തിയ പൊന്മള സ്വദേശി (34), തിരുന്നാവായ സ്വദേശി (31), ഒമാനില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (40), അബൂദാബിയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (20), ഖത്തറില്‍ നിന്നെത്തിയ തലക്കാട് സ്വദേശിനി (23), സൗദിയില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (53), പുളിക്കല്‍ സ്വദേശിയായ 11 വയസുകാരന് എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ചികിത്സയിലുള്ളത് 677 പേര്
ജില്ലയില്‍ രോഗബാധിതരായി 677 പേര് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,502 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,188 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
നിരീക്ഷണത്തിലുള്ളത് 37,641 പേര്
37,641 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 780 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 396 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 45 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 56 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 170 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 109 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,406 പേര് വീടുകളിലും 1,455 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
13,977 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ 17,442 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,077 പേരുടെ ഫലം ലഭിച്ചു. 13,977 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,365 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
കോവിഡിനൊപ്പമുള്ള ജീവിതം
ജില്ലാ റാപിഡ് ആക്ഷന്‍ ഫോഴ്സിന്റെ ശുപാര്‍ശ സമര്‍പ്പിച്ചു
കോവിഡിനൊപ്പം ജീവിക്കാന്‍ പൊന്നാനിയെ പ്രാപ്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ വിദഗ്ധ സമിതി ശുപാര്‍ശ സമര്‍പ്പിച്ചു. സമ്പര്‍ക്ക വ്യാപനവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ക്യാമ്പ് ചെയ്തിരുന്ന ജില്ലാ മെഡിക്കല്‍ റാപിഡ് ആക്ഷന്‍ ഫോഴ്സാണ് നഗരസഭാ ചെയര്മാന് സി.പി. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷയില്‍ നടന്ന അവലോകന യോഗത്തില്‍ ശുപാര്‍ശ നല്‍കിയത്. പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന പക്ഷം കര്‍ശന ജാഗ്രതയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലുകളും ജനങ്ങളുടെ സ്വയം സന്നദ്ധതയും ഉണ്ടെങ്കില്‍ മാത്രമേ കോവിഡിനെ മറിക്കടക്കാന്‍ പൊന്നാനിക്ക് കഴിയൂ എന്ന് നഗരസഭയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.
അഞ്ച് ദിവസമായി ക്യാമ്പ് ചെയ്ത സംഘം കണ്ടെത്തിയ വിവരങ്ങള്‍ നഗരസഭ, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, വ്യാപാരപ്രതിനിധികള്‍ എന്നിവരുടെ അവലോകന യോഗത്തില്‍ അവതരിപ്പിച്ചു.
കോവിഡിനൊപ്പമുള്ള സാമൂഹ്യ ജീവിതം ചിട്ടപ്പെടുത്തുന്നത് സംബന്ധിച്ചാണ് സംഘം കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തത്. മെഡിക്കല്‍ സംഘം വിവിധ കര്‍മ്മ പരിപാടികള്‍ക്ക് പൊന്നാനിയില്‍ നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ ആന്റിജെന്‍ ടെസ്റ്റ് നടക്കുന്നത്. നഗരസഭാ പ്രദേശത്തെ ജനജീവിതം തിരിച്ചു പിടിക്കുന്നതിന് നടപ്പിലാകേണ്ട നിര്‍ദേശങ്ങളും, നിലവിലെ രോഗ വ്യാപന സാഹചര്യവും ഗൗരവപൂര്‍വ്വം വിലയിരുത്തുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാര സംഘടനാ പ്രതിനിധികളുടെയും യോഗവും സംഘം നഗരസഭയില്‍ വിളിച്ചുചേര്‍ത്തു.
യോഗത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി.രമാദേവി, ഡോ. ഷുബിന്‍, ഡോ.നവ്യ, ടെക്നിക്കല്‍ അസിസ്റ്റന്റ് കൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീനാ പ്രകാശന്, കൗണ്‍സിലര്‍ എം.പി അബ്ദുനിസ്സാര്, നഗരസഭാ സെക്രട്ടറി ആര്. പ്രദീപ് കുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത്, ഡോ. സന്ദീപ് ,ജെ.എച്ച്.ഐ ജിഷി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]