അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബ എസ്റ്റേറ്റിലെ 716 റബര്‍ തൈകള്‍ നശിപ്പിച്ചു. നടന്നത് ഗുണ്ടാഅക്രമം

അന്‍വര്‍ എം.എല്‍.എക്കെതിരായ   പരാതിക്കാരിയുടെ കുടുംബ  എസ്റ്റേറ്റിലെ 716 റബര്‍ തൈകള്‍  നശിപ്പിച്ചു. നടന്നത് ഗുണ്ടാഅക്രമം

മലപ്പുറം: അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബ എസ്റ്റേറ്റില്‍ 716 റബര്‍ തൈകള്‍ നശിപ്പിച്ചു. 50ഏക്കറുള്ള എസ്റ്റേറ്റില്‍ നടന്നത് ഗുണ്ടാഅക്രമം. രണ്ട് ദിവസം മുമ്പ് നട്ട 1300 റബര്‍ തൈകളില്‍ 716 തൈകളും ഇവക്ക് താങ്ങായി നാട്ടിയ കമ്പുകളുമാണ് നശിപ്പിച്ചത്. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബത്തിന്റെ പൂക്കോട്ടുംപാടം കൂറ്റമ്പാറയിലെ റീഗള്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉഷ എസ്റ്റേറ്റില്‍ റീപ്ലാന്റേഷന്റെഭാഗമായി നട്ട 716 റബര്‍ മരങ്ങള്‍ നശിപ്പിച്ച് ഗുണ്ടാ വിളയാട്ടം. എം.എല്‍.എക്കെതിരായ പരാതിക്കാരി ജയ മുരുഗേഷിന്റെ കുടുംബത്തിന്റേതാണ് 50 ഏക്കര്‍ ഉഷ എസ്റ്റേറ്റ്. ജയമുരുഗേഷിന്റെ സഹോദരിഭര്‍ത്താവ് സുനില്‍കുമാര്‍ ശിവാനന്ദിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കറിലാണ് അതിക്രമമുണ്ടായത്. രണ്ട് ദിവസം മുമ്പ് നട്ട 1300 റബര്‍ തൈകളില്‍ 716 തൈകളും ഇവക്ക് താങ്ങായി നാട്ടിയ കമ്പുകളും നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പാട്ടക്കരിമ്പിലെ റീഗള്‍ എസ്റ്റേറ്റില്‍ നിന്നും റബര്‍, തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. മരങ്ങള്‍ കടത്തുന്നതിനിടെ ട്രാക്ടറും പിന്നീട് മരം കടത്താനുപയോഗിച്ച് ലോറിയും പോലീസ് പിടിച്ചെടുത്തിരുന്നു. പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അന്‍വര്‍ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോവിഡ് ലോക്ഡൗണിനിടെ ഏപ്രില്‍ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബര്‍ മരങ്ങള്‍ കൈയ്യേറി ടാപ്പ് ചെയ്തും രണ്ട് കുഴല്‍കിണറുകളിലെ മോട്ടോര്‍ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങള്‍ തുടര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് റീഗള്‍ ഗ്രൂപ്പിന്റെ ഉഷ എസ്റ്റേറ്റിലേക്കും അക്രമം വ്യാപിപ്പിച്ചിരിക്കുന്നതെന്ന് ജയ മുരുഗേഷ് പറഞ്ഞു.

Sharing is caring!