2000 പേരെ വിളിച്ച വിവാഹം രണ്ടു പേരാക്കി ചുരുക്കി കോവിഡ് കാലത്തൊരു മാതൃക

2000 പേരെ വിളിച്ച വിവാഹം രണ്ടു പേരാക്കി ചുരുക്കി കോവിഡ് കാലത്തൊരു മാതൃക

മഞ്ചേരി: 2000 പേരെ വെച്ച് തുറക്കലില്‍ ഇന്ന് നടത്താനിരുന്ന വിവാഹം വരനും, വധുവും മാത്രമുള്ള ചടങ്ങാക്കി ചുരുക്കി കോവിഡ് കാലത്തൊരു മാതൃക. കൊറോണ ഭീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് വരന്‍ വധുവിനെ വീട്ടില്‍ നിന്നും കൂട്ടി കൊണ്ട് പോകുന്ന ഒരു ചെറു ചടങ്ങ് മാത്രമാവുകയായിരുന്നു ആ വലിയ കല്യാണം വധുവിന്റെ പിതാവ് കുന്നുമ്മല്‍ ശരീഫ് 11 മക്കള്‍ അടങ്ങുന്ന കുടുംബത്തിലെ രണ്ടമത്തെ പുത്രനാണ.് തന്റെ സഹോദരി സഹോദരങ്ങളും അവരുടെ മക്കളും പങ്കെടുത്താല്‍ തന്നെ ഈ ചടങ്ങൊരു നിയമലംഘനം ആവും. 56 ആളുകള്‍ ഈ കുടുംബത്തില്‍ രക്തബന്ധത്തില്‍ പെട്ടവരുണ്ട്. ഇതനാലാണ് വരനും, വധുവും മാത്രമായി വിവാഹം ചുരുക്കിയതന്നെ് ശരീഫ് പറഞ്ഞു.

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ.് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതു ഇങ്ങനെ ഒരു ചടങ്ങാക്കാനേ നിര്‍വാഹമുള്ളൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോങ്ങം സ്വദേശി വരന്‍ സല്‌സബീല്‍ വിദേശത്താണ് ജോലിചെയ്യുന്നത.് മൂന്ന് മാസമായി നാട്ടില്‍ വന്നിട്ട.് ലീവ് തീരാറായിരിക്കുകയാണ.് വ്യാമഗതാഗതം പുന സ്ഥാപിച്ചാല്‍ ആദ്യ വിമാനത്തില്‍ അബുദാബിയിലേ ജോലി സ്ഥലത്തേക്ക് പോവണം. അതുകൊണ്ടാണ് കല്യാണം നീട്ടി വെക്കാതിരുന്നത.

‘ജീവിതത്തില്‍ ഒരു വലിയ സന്തോഷ നിമിഷമാണിത.് കോളേജിലെ കൂട്ടുകാര്‍ മുഴുവന്‍ ഒരേ കളറുള്ള ഡ്രെസ്സൊക്കെ തൈയ്പ്പിച്ചു എന്റെ കല്യാണം കൂടാന്‍ കാത്തിരിക്കുകയായിരുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതില്‍ വലിയ സങ്കടമുണ്ട് പക്ഷെ ഈ അവസ്ഥയില്‍ നമുക്ക് മറ്റൊരു മാര്‍ഗ്ഗമില്ലല്ലോ’, വധു ആമിന നഹ്ല പറഞ്ഞു.

Sharing is caring!