പ്രണയിച്ച് വരുതിയിലാക്കിയ 16രിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി മമ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് കൂട്ടബലാല്സംഘംചെയ്ത നാലുപ്രതികള്‍ക്ക് ജാമ്യമില്ല

മലപ്പുറം: പ്രണയിച്ച 16വയസ്സുകാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാര്‍ക്ക് കാഴ്്ച്ചവെച്ച കേസില്‍ റിമാന്‍ഡിലാണ് നാലംഗ സംഘത്തിന് ജാമ്യമില്ല. പെണ്‍കുട്ടിയെ പീഡനം നടത്തിയത് മമ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച്.
ഒളിവില്‍പോയ പ്രതികളായ മറ്റു നാലംഗ സംഘത്തിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പതിനാറുകാരിയെ കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഇന്ന് തള്ളിയത്. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തില്‍ സന്തോഷ് (36), പട്ടാളത്തില്‍ ബൈജു (38), പാറയില്‍ അനസ് (36), കൊളക്കാട്ടിരി അബ്ദുറഹിമാന് എന്ന മാനു (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മാര്‍ച്ച് 22ന് ഉച്ചക്ക് 12.30നാണ് കേസിന്നാസ്പദമായ സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാമുകന് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി മമ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയെന്നാണ് കേസ്.. കേസില്‍ നാലു പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിരൂരങ്ങാടി പൊലീസാണ് കേസന്വേഷിക്കുന്നത്.
അതേ സമയം പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് കെണിയില്‍ വീഴ്ത്തുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ് പ്രതികളൊന്നാണ് പോലീസ് നല്കുന്ന വിവരം. പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയ 10ാംക്ലാസുകാരി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു.
ശേഷം സംഭവം പുറംലോകം അറിഞ്ഞത് സ്കൂളില്‍നടന്ന കൗണ്‍സിലിങ്ങിനിടെയാണ്. പിന്നില്‍ പെണ്‍വാണി സംഘമാണെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.
പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായും സൂചന. അപമാനവും പ്രതികളില്‍ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കള്‍. ഇരയായ പെണ്‍കുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന് തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കള്‍. അറസ്റ്റിലായ പ്രതികള്‍ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന ആരോപണവും ഉണ്ട്.
സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ അബ്ദുര്‍റഹ്മാന്‍, അനസ് എന്നിവര്‍ പ്രാദേശിക ലീഗ് നേതാക്കളാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഉന്നതസ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പോലിസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തിലെ ഇരയായ പെണ്‍കുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന് തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ചെയ്തു നല്‍കിയെന്നാണു പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പട്ടാളത്തില്‍ സന്തോഷിനെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനാണു ശ്രമം നടന്നത്. ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പായപൂര്ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായും സൂചനയുണ്ട്. പലരുടെയും രക്ഷിതാക്കള്‍ അപമാനവും പ്രതികളില്‍ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാന്‍ തയ്യാറാവുന്നില്ലെന്നാണ് സൂചന. തിരൂരങ്ങാടിയിലെയും പരിസരത്തെയും പല വീടുകള്‍ പോലിസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപും മറ്റും വീടുകളില്‍ നിന്നു പിടിച്ചെടുത്തിരുന്നു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]