കൂടത്തായി കൊലപാതകം: ജോളിയുമായി തെളിവെടുപ്പിന് പൊന്നാമറ്റത്തേക്ക് ആറുമരണത്തിലും പ്രത്യേകം കേസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാംമറ്റം വീട്ടിലേക്ക് കൊണ്ടുപോയി . ജോളിയെ കസ്റ്റഡിയിലുള്ള വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് രാവിലെ എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് പൊന്നാമറ്റത്തേക്ക് കൊണ്ടുപോയത്. അതേ സമയം ആറുമരണങ്ങളിലും പൊലീസ് പ്രത്യേകം കേസെടുത്തു
കൊലപാതകങ്ങള്‍ക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ആറുകൊലപാതകങ്ങള്‍ നടത്തിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ ആറുകൊലപാതകങ്ങളിലും ജോളി കുറ്റമേറ്റതായി പറയുന്നു. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളിമാത്രമാണ് പ്രതി. മറ്റ് അഞ്ച് കേസുകളിലും ജോളിക്ക് സയ്നൈഡ് എത്തിച്ചു നല്കിയ മാത്യുവും കൂട്ടുപ്രതിയാണ്.
പൊന്നാംമറ്റം വീട്ടിലാണ് മൂന്ന് മരണങ്ങള് നടന്നത്. നാ്ലാമതായി കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടിലും ആല്ഫൈന് മരിച്ച ഷാജുവിശന്റ വീട്ടിലും സിലി മരിച്ച ഡെന്റല്‍ സെന്ററിലും തെളിവെടുക്കും.
ജോളിയുടെ എന്‍ഐടി യാത്രകള്‍, വ്യാജരേഖ ചമയ്ക്കല്‍, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂര്‍ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എന്‍.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉള്‍പ്പടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങള്‍ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പില്‍ ഉള്‍പ്പെടുത്തും.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]