ഭാര്യ സീനത്തിനെ തീകൊളുത്തി കൊലപ്പെടുത്തിയത് ഭര്‍ത്താവ് മുജീബ് തന്നെ, പ്രതി കുറ്റംസമ്മതിച്ചു

മലപ്പുറം: കരുളായി കളംകുന്നില്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ഭര്‍ത്താവ് മുജീബ് തന്നെയാണെന്ന് പോലീസ് പ്രതി കുറ്റം സമ്മതിച്ചു. വീട്ടിലെ റൂമില്‍വെച്ച് ഭാര്യ സീനത്തിന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച ശേഷം മുറിയുടെ വാതില്‍ കയറിട്ട് കെട്ടിയ ശേഷം അടുത്ത മുറിയില്‍ നിന്നും മണ്ണെണ്ണയില്‍ മുക്കിയ തുണിയില്‍ തീ കത്തിച്ച് എറിഞ്ഞു. കൂടെ കഴിഞ്ഞ ഭാര്യ തീയില്‍ വെന്തമര്‍ന്നപ്പോഴും ഒരു ദു:ഖവും തോന്നയില്ല. മുജീബ് ഭാര്യ സീനത്തിനെ തീകൊളുത്തി കൊലപ്പെടുത്തിയത് അവിഹിതം സംശയിച്ചാണെന്ന് പോലീസിന് മൊഴി നല്കി.
കരുളായി കളംകുന്ന് മങ്ങാട്ടത്തൊടിക സീനത്തിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചിരിക്കുകയാണ് പൂക്കോട്ടുംപാടം പോലീസ്. ഭര്‍ത്താവ് ചെമ്പന്‍ മുജീബി (40) നെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സീനത്തിനെ തീ പിടിച്ച് വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനത്ത് തീകൊളുത്തിയെന്ന കാര്യം മുജീബ് തന്നെയാണ് അയല്‍വാസികളെ അറിയിച്ചതും.
അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പോലീസ് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകം ആണെന്ന സംശയത്തില്‍ ഭര്‍ത്താവ് മുജീബിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആദ്യം ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സീനത്തിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് മുറിയുടെ വാതില്‍ കയറിട്ട് കെട്ടി അടുത്ത മുറിയില്‍ നിന്നും മണ്ണെണ്ണയില്‍ മുക്കിയ തുണിയില്‍ തീ കത്തിച്ച് എറിയുകയായിരുന്നു എന്നാണ് മൊഴി. മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കളംകുന്നിലെ വീട്ടില്‍ എത്തിച്ച് വാതില്‍ കെട്ടിയ കയര്‍, പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആരും സംശയിക്കാതിരിക്കാനാണ് പ്രതി അയല്‍വാസികളെ വിളിച്ചുവരുത്തിയതും, സംഭവം അപകടമാണെന്നു വരുത്തി തീര്‍ക്കാനും ശ്രമിച്ചത്. ഇതിനായാണ് ആദ്യം റൂമില്‍ന്റെ വാതില്‍ പൂട്ടിയ ശേഷം പുറത്തെ ജനവാതില്‍ വഴി തീ കത്തിച്ച് എറിഞ്ഞത്. ഇത്തരത്തില്‍ ചെയ്താല്‍ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതി. ഈ രീതിയില്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ ആദ്യം പറയാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ പ്രതിക്ക് പിടിച്ചു നില്ക്കാനായില്ല. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. പൂക്കോട്ടുംപാടം എസ് ഐ രാജേഷ് അയോടനെ കൂടാതെ സീനിയര്‍ സി പി ഒ മാരായ സൈനുല്‍ ആബിദീന്‍, ജാഫര്‍,ജി കെ പ്രദീപ്, അനീഷ്, വിഷ്ണു, സുദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]