അന്‍വന്‍ എം.എല്‍.എ പുതിയ നാടകവുമായി ഇറങ്ങിയെന്ന് ആര്യാടന്‍ ഷൗക്കത്ത്

അന്‍വന്‍ എം.എല്‍.എ പുതിയ നാടകവുമായി ഇറങ്ങിയെന്ന്  ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: രാഹുല്‍ഗാന്ധിയെ കാണാനെത്തിയ ശേഷം മടങ്ങിയ അന്‍വര്‍ എം.എല്‍.എ പുതിയ നാടകവുമായി ഇറങ്ങിയതായി ആര്യാടന്‍ ഷൗക്കത്ത്. രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവാദം ചോദിച്ചത് ഒരു പോസ്റ്റ് ആയി ഫേസ്ബുക്കില്‍ അന്‍വര്‍ വന്നപ്പോഴേ തോന്നിയിരുന്നു ഇത് കാണാന്‍ വേണ്ടിയല്ല ഒരു നാടക അരങ്ങേറ്റമാണ് എന്ന് ഷൗക്കത്ത് പറയുന്നു. സ്വന്തം മുഖ്യമന്ത്രിയെ കാണാന്‍ പോലും രണ്ടും മൂന്നും ദിവസം കാത്തിരിക്കേണ്ടി വരുന്ന എം എല്‍ എ ക്ക് രാഹുല്‍ജിയെ കാണാന്‍ 15 മിനുട്ട് ഇരിക്കാന്‍ സമയമില്ലാതെ തിരക്കുള്ള ദിവസമായിരുന്നുവെന്നും ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷൗക്കത്തിന്റെ വിശദീകരണം ഇങ്ങിനെ: രാഹുല്‍ജി ഒരു അടിയന്തിര യോഗത്തിലാണെന്നും 15 മിനിറ്റ് കൊണ്ട് വരുമെന്നും അവിടെയുള്ള നേതാക്കളെല്ലാം പറഞ്ഞിട്ടും രാഹുല്‍ജിയെ കാണാതെ പോയത്
നാടകത്തിന്റെ അടുത്ത രംഗമായിട്ടേ കാണാനാവൂ .പ്രളയം തകര്‍ത്തെറിഞ്ഞ നിലമ്പൂരിന്റെ അതിജീവന പ്രക്രിയയില്‍ രാഹുല്‍ജി എടുത്ത
ആര്‍ജ്ജവം സര്‍ക്കാര്‍ കാണിച്ചിരുന്നെന്ക്കില്‍ ഇനിയും 11 ജീവനുകള്‍ ഇന്നും മണ്ണിനടിയില്‍ അവശേഷിക്കുമായിരുന്നില്ല . മുഖ്യമന്ത്രിയും പരിവാരങ്ങളും വന്നു കവളപ്പാറയില്‍ പോലും പോകാതെ 7 മിനിറ്റ് പ്രസംഗിച്ചു മടങ്ങിയത്
രാഹുല്‍ഗാന്ധി വന്നു രണ്ട് ദിവസം കഴിഞ്ഞാണെന്നു മറക്കരുത്
രാഹുല്‍ജി വന്ന രാത്രി തന്നെ ജില്ലാ ഭരണകൂടത്തിന്റെ യോഗം വിളിച്ചു ഞാന്‍ രണ്ട് ഹിറ്റാച്ചി മാത്രമേ അവിടെ കണ്ടോളു വെന്ന് യോഗത്തില്‍ പറഞ്ഞതിന്റെ പിറ്റേദിവസമാണ് തിരച്ചില്‍ ഊര്‍ജ്ജിതമായത് കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിയതെന്നും മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത് മറക്കരുത്
അന്ന് മുഖ്യമന്ത്രിയുമായും പിന്നീട് പ്രധാനമന്ത്രിയുമായും ഈ കാര്യം ചര്‍ച്ചചെയ്തതും രാഹുല്‍ഗാന്ധി തന്നെ.
അതേ സമയം 11നും 15നും മന്ത്രി കെ ടി ജലീല്‍ ഇതിന്നായി മലപ്പുറത്തു വിളിച്ചു ചേര്‍ത്ത രണ്ട് യോഗത്തിലും നിലമ്പൂര്‍ എം എല്‍ എ പങ്കെടുത്തില്ല എന്നതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം വെളിവാക്കുന്നതാണ്
കേരളചരിത്രത്തില്‍ ആദ്യമായി ഇത്രയും പേര്‍ മണ്ണിലകപ്പെട്ടിട്ടും മൂന്ന് ദിവസമായിട്ടും ഒരു മന്ത്രിപോലും എത്തിനോക്കിയില്ല എന്നതും
വേദനയോടെയാണ് നിലമ്പൂരുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നത്
റീ ബില്‍ഡ് നിലമ്പൂര്‍ എന്ന പേരില്‍ നിലമ്പൂരിനെ പുനഃസൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ നിലമ്പൂരിന്റെ എം പി യെ മറന്നു പോയിക്കാണും ! എം പി യെ അറിയിച്ചിരുന്നോ
അതോ അറിയിച്ചിട്ടും അദ്ദേഹം സമ്മതിച്ചില്ലേ ?
സമ്മദം ചോദിച്ചിരുന്നുവെങ്കില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണുമായിരുന്നില്ലേ
22 ദിവസം കഴിഞ്ഞു . ഇപ്പോഴാണോ റീ ബില്‍ഡ് സഹായം വേണമെന്നോര്‍ത്തത് !
ഇത്ര ദിവസമായിട്ടും സര്‍ക്കാരിന്റ എന്ത് സഹായമാണ് നിലമ്പൂരിനു ലഭിച്ചത് സുമനസ്സുകളുടെ സഹായമില്ലായിരുന്നെങ്കില്‍
നിലമ്പൂരിന്റെ അവസ്ഥ എന്താകുമായിരുന്നു . പിന്നെ വണ്ടൂര്‍ മണ്ഡലം ജനപ്രതിനിധികളുടെ യോഗം വിളിച്ചു രാഹുല്‍ പങ്കെടുത്തു .നിലമ്പൂരില്‍ വിളിച്ചില്ല . ..
സുഹത്തെ വണ്ടൂരില്‍ യോഗം വിളിച്ചത് അവിടെത്തെ എം എല്‍ എ അനില്‍കുമാറാണ് രാഹുല്‍ജി പങ്കെടുക്കുമെന്നറിയിച്ചിട്ടും ആ യോഗം നിങ്ങള്‍ ഇടതുപക്ഷ മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു . ആരാണ് രാഷ്ര്ടീയം കണ്ടത് ? ബഹിഷ്‌കരിച്ച നിങ്ങളോ എല്ലാവരെയും വിളിച്ചു ചേര്‍ത്ത അനില്‍കുമാര്‍ എം എല്‍ എ യോ ? എന്നിട്ടാണോ നിലമ്പൂരില്‍ യോഗം വിളിക്കാത്ത കാര്യം പറയുന്നത്
നിങ്ങള്‍ വിളിക്കു രാഹുലിന്റെ തീയതി മുന്‍കൂട്ടി വാങ്ങൂ ഞങ്ങള്‍ പങ്കെടുക്കും
ബഹിഷ്‌കരിക്കല്ല . ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങള്‍ പറയുന്നതില്‍ മാത്രമായി വയനാട് എംപി മാറിയെന്നാക്ഷേപിക്കുന്ന അന്‍വര്‍ അറിയേണ്ടത് അങ്ങിനെ ഉപഗ്രഹങ്ങളുണ്ടെങ്കില്‍ അതില്‍ ഒരാള്‍ സീതാറാം യെച്ചൂരിയും മറ്റൊരാള്‍ ഡി രാജയുമാണെന്നാണ്
ഇയ്യിടെ കാശ്മീരിലേക്കും മാത്രമല്ല ഇന്ത്യന്‍ മതരീരപേക്ഷതക്ക് , ജനാധിപത്യം വീണ്ടെടുക്കാന്‍ ഫാസിസത്തിന്നെതിരെയുള്ള പോരാട്ടത്തില്‍ എപ്പോഴും രാഹുല്ജിയുടെ കൂടെ കാണുന്നത് ഇവരെയണ് ഇവര്‍ അന്‍വറിനു ഉപഗ്രഹങ്ങളെങ്കിലും ഞങ്ങള്‍ ഇവരെ ബഹുനിക്കുന്നു
ഡിസാസ്റ്റര്‍ ടൂറിസത്തിനിടയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനൊന്നും ഒരു സ്ഥാനാവില്ലെത്രെ ഡിസാസ്റ്റര്‍ ടുറിസം നന്നായി അറിയാവുന്ന എം എല്‍ എ ആരെന്ന് ചോദിച്ചാല്‍ അഭിമാനപൂര്‍വം നമ്മള്‍ പറയും ഒരു പേര് …..
കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കും ചീങ്കണ്ണി പാറയിലെ വെള്ളം കെട്ടിനിര്‍ത്തിയ തടയണയും
ഡിസാസ്റ്റര്‍ മാനേജ്‌മെന്റുകാര്‍ അടപ്പിച്ചത്
അതുകൊണ്ടാണല്ലോ .ശരിയാ ഇവിടെയൊക്കെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു ഒരു സ്ഥാനവുമില്ല
അതികൊണ്ടാണല്ലോ ഹൈക്കോടതി തന്നെ ഇടപെടേണ്ടിവന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

രാഹുല്‍ഗാന്ധി രാവിലെ 8.45നും ഉറങ്ങുകയായിരുന്നുവെന്ന് അന്‍വര്‍

രാഹുല്‍ഗാന്ധിയെ കാണാനെത്തിയ അന്‍വര്‍ എം.എല്‍.എ കാണാനാകാതെ നാണംകെട്ട് മടങ്ങി. ആര്യാടന്‍ മുഹമ്മദും, മകന്‍ ഷൗക്കത്തും ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളാണ് അന്‍വറിന്റെ കൂടിക്കാഴ്ച്ച നടക്കാതിരിക്കാന്‍ കാരണക്കാരായതെന്ന ആരോപണവും അന്‍വര്‍ ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, കെ.പി.അനില്‍കുമാര്‍, വി.വി.പ്രകാശ് എന്നിവര്‍ സ്ഥലത്തുള്ളപ്പോഴാണ് ഇന്നലെ രാവിലെ മമ്പാട്‌വെച്ച് രാഹുല്‍ഗാന്ധിയെ കാണാന്‍ അന്‍വര്‍ എത്തിയത്. ഇതുസംബന്ധിച്ചു അന്‍വര്‍ പറയുന്നത് ഇങ്ങിനെയാണ്. ബഹു.വയനാട് എം.പി.ശ്രീ.രാഹുല്‍ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിരുന്നു. രാവിലെ 8 മണിക്ക് സമയം അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഇന്നലെ അറിയിപ്പ് എത്തിയിരുന്നു.മമ്പാട് ടാണയില്‍ എത്തി കാണണമെന്നാണ് അറിയിച്ചിരുന്നത്.അത് പ്രകാരം 7:45-ന് തന്നെ മമ്പാട് എത്തി.8:45 വരെ അദ്ദേഹത്തെ കാണാനായി കാത്തിരുന്നെങ്കിലും,ഉണര്‍ന്നിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്.
എപ്പോള്‍ കാണാനാകും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ല.പ്രളയദുരിതം അനുഭവിക്കുന്ന കൈപ്പിനി പ്രദേശത്തുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം 9 മണിക്ക് കൈപ്പിനിയില്‍ വച്ച് വിളിച്ചിരുന്നു.പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി,കൈപ്പിനിയിലെ ബഷീര്‍ എന്ന വ്യക്തിക്കായി നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ഈ സമയത്ത് തീരുമാനിച്ചിരുന്നു.ഇത് രണ്ടും ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍,മമ്പാട് നിന്നും മടങ്ങേണ്ടി വന്നു.
പ്രളയം തകര്‍ത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂര്‍.61 പേര്‍ക്ക് നിലമ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.നൂറുകണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്.പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍,പിന്തുണ അഭ്യര്‍ത്ഥിക്കാനാണ് എം.പിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ടിരുന്നത്.
ആള്‍നാശം ഒന്നും ഉണ്ടായിട്ടില്ലാത്ത,വണ്ടൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം എം.പി ഇന്ന് മമ്പാട് വച്ച് വിളിച്ച് ചേര്‍ത്തിരുന്നു.ഏറനാട് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഇന്നലെ അരീക്കോട്ടും എം.പി വിളിച്ച് ചേര്‍ത്തിരുന്നു.നിലമ്പൂരില്‍ ഇത്തരത്തില്‍ ഒരു യോഗം വിളിച്ചിട്ടില്ല.കഴിഞ്ഞ തവണ എത്തിയപ്പോള്‍ ഉള്‍പ്പെടെ,നിലമ്പൂരിലെ സ്ഥിതിഗതികള്‍ എം.പി.എന്ന നിലയ്ക്ക് അദ്ദേഹം അനേ്വഷിച്ചില്ല.അതിനാലാണ് ഇത്തവണ മുന്‍കൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ കാണുവാന്‍ ശ്രമിച്ചത്.സ്വന്തം മണ്ഡലത്തില്‍ നടക്കുന്നത് എന്തെന്ന് എം.പിക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്.ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങളായ നേതാക്കള്‍ പറയുന്നതില്‍ മാത്രമായി ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പിയുടെ റോള്‍ ഒതുങ്ങിയിരിക്കുന്നു.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല,നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എം.പിയുടെ മുന്നില്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്.നിലമ്പൂരിലെ ജനങ്ങള്‍ അദ്ദേഹത്തിനോട്,അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്ന നേതാക്കളോട് എന്ത് തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല.മികച്ച ഭൂരിപക്ഷം നല്‍കിയ നിലമ്പൂരിലെ ജനങ്ങളോട് ധാര്‍മ്മികമായി എം.പിക്ക് യാതൊരുവിധ ബാധ്യതകളുമില്ലേ?
എല്ലാ നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങള്‍ ഇനി എന്ത് വേണം?ദില്ലിയിലേക്ക് എത്തണോ?
ഓഫീസ് ഉദ്ഘാടനം മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്ന നിങ്ങള്‍ ഒന്ന് ഓര്‍ക്കണം.ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ ഇന്നും കുറച്ച് മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകാതെ,ബാക്കിയുണ്ട്.
രാഷ്ര്ടീയം കാണിക്കേണ്ടത് ദുരന്തമുഖത്തല്ല.ഇന്നത്തെ കൂടിക്കാഴ്ച്ച നടക്കാതെ പോയത് ചില തല്‍പ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമായ ധാരണയുണ്ട്.അവരില്‍ പലരേയും മമ്പാട് കാണുകയും ചെയ്തിരുന്നു.പ്രളയം തുടങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ ജനങ്ങള്‍ക്കൊപ്പം ഉണ്ട്.കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്.ഇനിയും അത് അങ്ങനെ തന്നെ തുടരും.ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അറിയാം.
ഡിസാസ്റ്റര്‍ ടൂറിസത്തിനിടയില്‍,ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് വ്യക്തമായി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അന്‍വര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതിനു പുറമെ രാഹുല്‍ ഗാന്ധി എം.പി അപ്പോയിന്‍മെന്റ് തന്നതിന്റെ തെളിവ് ചോദിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ഗാന്ധി കാണാന്‍ അനുവാദം നല്‍കി നല്‍കി ഇമെയില്‍ സന്ദേശവും അന്‍വര്‍ തന്റെ ഫേസ്ബുക്കിലൂടെ പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്. 8 മണിക്ക് സമയം അനുവദിച്ചിടത്ത്,8:45-നും അദ്ദേഹം എഴുന്നേറ്റില്ല എന്നതില്‍ ഞാനല്ല ഉത്തരവാദിയെന്നും ഈ പോസ്റ്റില്‍ പറയുന്നു.

Sharing is caring!