മലപ്പുറം ജില്ലയിലെ 12000 പേരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു

മലപ്പുറം: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നുള്ള ദുരന്തത്തെ നേരിടാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. മലപ്പുറം കലക്ടറേറ്റ് കേന്ദ്രീകരിച്ചു ജില്ലാ കളക്ടര്‍ ജാഫര്‍ മലികിന്റെയും ദുരന്ത മേഖലകള്‍ കേന്ദ്രീകരിച്ചു എസ്. പി. യു. അബ്ദുല്‍ കരീമിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ ഇതുവരെ 11 പേര് മരണപ്പെട്ടു.കവളപ്പാറ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മണ്ണിനടിയില്‍ അകപ്പെട്ടവരെ പുറത്തെടുക്കുന്നതിനായി എന്‍.ഡി.ആര്.എഫിന്റയും പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു. ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ടിരുന്ന വാണിയംപുഴ, ഇരുട്ടുകുത്തി ഉള്‍പ്പെടെയുള്ള കോളനികളില്‍ ഭക്ഷണം എത്തിച്ചു. എന്‍.ഡി.ആര്.എഫിന്റെ രണ്ട് ടീമാണ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. മദ്രാസ് റെജിമെന്റിന്റെ 50 പേരടങ്ങുന്ന ടീമും ആര്‍മി എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരു ടീമും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മലപ്പുറം കളക്റ്ററേറ്റ് കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍റൂമില്‍ കഴിഞ്ഞദിവസം 1346 വിളികള്‍ ആണ് സഹായമാവശ്യപ്പെട്ട് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 12000 പേരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനായി. 1913 പേരെ ഫയര്‍ഫോഴ്സ് മാത്രം രക്ഷിച്ചു.
ജില്ലയിലെ ക്യാമ്പ് വിശദാംശങ്ങള്‍(എണ്ണത്തില്‍)
താലൂക്ക്
ക്യാമ്പ്
ആളുകള്‍
കുടുംബം
നിലമ്പൂര്‍ 45 8681 2131
എറനാട് 55 5366 1562
കെണ്ടോട്ടി 17 768 169
പെരിന്തല്‍മണ്ണ 26 2060 489
തിരൂര്‍ 15 2435 974
പൊന്നാനി 8 1815 553
തിരൂരങ്ങാടി 24 6400 2293
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]