പെയ്‌തൊഴിയാതെ മഴ, കാലവര്‍ഷകെടുതി തുടരുന്നു.

പെയ്‌തൊഴിയാതെ മഴ, കാലവര്‍ഷകെടുതി തുടരുന്നു.

മലപ്പുറം: നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായി. ജില്ലയില്‍ 109 വീടുകള്‍ ഭാഗികമായും 4 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.നിലമ്പൂരില്‍ ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി.30 ഓളം വീടുകള്‍ മണ്ണിനടിയില്‍ ആയി. ഏതാണ്ട് 65 ലേറെ വീടുകളുള്ള പ്രദേശമാണിത്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. രക്ഷപ്പെട്ടവര്‍ മരങ്ങള്‍ക്കും പാറകള്‍ക്കും മുകളില്‍ കയറി നില്‍ക്കുകയാണ്. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. എത്രപേര്‍ മണ്ണിനടിയില്‍ പെട്ടു എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.

ചാലിയാറിലും ഭാരതപ്പുഴയലും , കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന കുറ്റിപ്പുറം – തിരൂര്‍ റോഡിലേക്ക് പുഴ കയറിത്തുടങ്ങി. നിള പാര്‍ക്കിലും വെള്ളം കയറിയിട്ടുണ്ട്. പൊന്നാനി തീരത്ത് കഴിഞ്ഞ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നിരുന്നവര്‍ ഏറെ ഭീതിയിലാണ്. ഈശ്വരമംഗലത്തെ നിരവധി വീടുകളില്‍ ഏതു നിമിഷവും വെള്ളം കയറാവുന്ന സാഹചര്യത്തിനാണ്.

പെരുമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വെള്ളം കയറി പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ആളുകളെ ഒ.പി കഞ്ഞിക്കുഴങ്ങര ജി.എല്‍.പി സ്‌കൂളിലേക്ക് മാറ്റി. എടരിക്കോട് തിരൂര്‍ പാതയില്‍ വെള്ളം കയറുന്നുണ്ട്. മലപ്പുറം മൈലപ്പുറം ശിശുപരിപാലന കേന്ദ്രത്തില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

Sharing is caring!