വിവിധ തട്ടിപ്പുകേസുകളില്‍ ആരോപണ വിധേയനും, അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ ഡയറക്ടറായ കമ്പനിയുടെ കോയമ്പത്തൂരിലെ ആസ്ഥാനകെട്ടിടം പൂട്ടികിടക്കെട്ടിയ നിലയില്‍

വിവിധ തട്ടിപ്പുകേസുകളില്‍ ആരോപണ വിധേയനും, അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ ഡയറക്ടറായ കമ്പനിയുടെ കോയമ്പത്തൂരിലെ ആസ്ഥാനകെട്ടിടം പൂട്ടികിടക്കെട്ടിയ നിലയില്‍

മലപ്പുറം: വിവിധ തട്ടിപ്പുകേസുകളില്‍ ആരോപണ വിധേയനും, അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ ഡയറക്ടറായ കമ്പനിയുടെ കോയമ്പത്തൂരിലെ ആസ്ഥാനകെട്ടിടം പൂട്ടികിടക്കെട്ടിയ നിലയില്‍. അന്‍വറിന്റെ പീവീസ് റിയല്‍റ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ്പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂര്‍ എന്ന കമ്പനിയാണ് രണ്ടു വര്‍ഷമായി
അടച്ചുപൂട്ടിയ നിലയിലുള്ളത്.പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200കോടിരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയ പി.വി അന്‍വര്‍ എം.എല്‍.എ മാനേജിങ് ഡയറക്ടറായ കമ്പനിയാണിത്.

കേസുമായി ബന്ധപ്പെട്ട രജിസ്ട്രാര്‍ക്ക് നല്‍കിയ ഔദ്യോഗിക മേല്‍വിലാസത്തില്‍ കമ്പനിതന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കമ്പനി കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ച് മറച്ചനിലയിലാണിപ്പോള്‍, ഇവിടെ ഒറ്റ ഓഫീസും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തി.. നേരത്തെ ബിഗ് ബസാര്‍ വാടക്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ രണ്ടു വര്‍ഷമായി ഒരു ഓഫീസുമില്ലെന്നാണ് സമീപത്തെ കച്ചവടക്കാരും പറയുന്നത്. ആലുവ ഈസ്റ്റ് വില്ലേജില്‍ എടത്തലയില്‍ നാവികസേനയുടെ ആയുധ ഡിപ്പോക്ക് സമീപം ബ്ലോക്ക് 36ല്‍ ജോയ്മത് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടും ഉള്‍പ്പെടുന്ന 11.46 എക്കര്‍ ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തില്‍ പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയത്.

പാട്ടകാലാവധിയില്‍ ശേഷിക്കുന്ന 86വര്‍ഷത്തിനു ശേഷം ജോയ്മത്ത് ഹോട്ടല്‍ ആന്റ് റിസോര്‍ട്സിന്റെ കെട്ടിടങ്ങളും സ്്ഥലവും യഥാര്‍ത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. പാട്ടക്കരാര്‍ മാത്രമുള്ള വസ്തു നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ രേഖകളുമായി ഹാജരാകാന്‍ കമ്പനി മാനേജിങ് ഡയറക്ടറായ പി.വി അന്‍വറിന് പീവീസ് റിയല്‍റ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ്പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂര്‍ എന്ന കമ്പനി വിലാസത്തില്‍ അയച്ചെങ്കിലും കൈപ്പറ്റാതെ മടങ്ങുകയായിരുന്നു. കഴിഞ്ഞ മാസം 11ന് തഹസില്‍ദാര്‍ മുമ്പാകെ ഹാജരായ അന്‍വറിന്റെ അഭിഭാഷകന്‍ പീവീസ് റിയല്‍റ്റേഴ്സ് കുഴിവേലിപ്പടി, എടത്തല, എറണാകുളം എന്ന പുതിയ മേല്‍വിലാസമാണ് നല്‍കിയത്.

അതേസമയം കമ്പനി രജിസ്ട്രാര്‍ക്ക് ഇക്കഴിഞ്ഞ ജൂണ്‍ 24ന് മാനേജിങ് ഡയറക്ടര്‍ പി.വി അന്‍വര്‍ സമര്‍പ്പിച്ച കണക്കുകളിലും രേഖകളിലും കമ്പനി സ്ഥാനമായി കാണിച്ചിരിക്കുന്നത് രണ്ടു വര്‍ഷമായി പൂട്ടികിടക്കുന്ന കോയമ്പത്തൂരിലെ കെട്ടിടമാണ്. പാട്ടാവകാശം മാത്രമുള്ള ഈ വസ്തു സ്വന്തമാണെന്നു കാണിച്ച് എസ്.ബി.ഐ കോയമ്പത്തൂര്‍ സിറ്റി ബ്രാഞ്ചില്‍ നിന്നും കമ്പനി 2007 ജനുവരി 31ന് 14 കോടി വായ്പയും വാങ്ങി. പ്രമാണവും നികുതി രസീതിയും അടക്കം സെക്യൂരിറ്റിയായി നല്‍കി സ്വന്തം ഭൂമിയാണെന്നും മറ്റാര്‍ക്കും അവകാശവുമില്ലെന്നും കാണിച്ച് വായ്പക്കായി മാനേജിങ് ഡയറക്ടര്‍ പി.വി അന്‍വര്‍ 2007 ഫെബ്രുവരി ഒന്നിന് എസ്.ബി.ഐ കോയമ്പത്തൂര്‍ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് കത്തും നല്‍കിയിരുന്നു. പീവീആര്‍ റിയല്‍റ്റേഴ്സ് പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ്, കമ്പനി കാര്യ രജിസ്ട്രാര്‍ക്ക് ഫോം 8 പ്രകാരം സമര്‍പ്പിച്ച കണക്കുകളിലാണ് ഈ കത്തും വായ്പാ വിവരവും വെളിപ്പെടുത്തിയിരിക്കുന്നത്.പാട്ടാവകാശമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു കാണിച്ച് 14 കോടി വായ്പ അനുവദിച്ചതില്‍ ബാങ്കിനും വീഴ്ചയുണ്ടായെന്നാണ് വിവരം. ഇതു സംബന്ധിച്ച് ബാങ്ക് പരിശോധന ആരംഭിച്ചതോടെ കമ്പനി വായ്പ തിരിച്ചടക്കുകയായിരുന്നു.

പീവീസ് റിയല്‍റ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ്. മസ്‌ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന തൃശൂര്‍ സ്വദേശി കെ.കെ. മുഹമ്മദ് അബ്ദുല്‍ റസാഖ്, അന്‍വറിന്റെ സഹോദരന്‍ പുത്തന്‍വീട്ടില്‍ അജ്മല്‍, കോഴിക്കോട് ഹല്‍വ ബസാര്‍ ചെറിയകത്ത് മുഹമ്മദ് നജീബ്, കോഴിക്കോട് കാപ്പാട് ടി.എം അഹമ്മദ് കോയ, എറണാകുളം മുളന്തുരുത്തി താനങ്ങാടന്‍ രാജു, മാഹി സ്വദേശി അബ്ദുല്‍റഹീം കാസിം, കോഴിക്കോട് പന്നിയങ്കര തിരുവണ്ണൂര്‍ സി.എ ആലിക്കോയ അടക്കം എട്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്. പ്രവാസിയുടെ 50ലക്ഷംരൂപ തട്ടിയെടുത്ത കേസിലും അന്‍വറിനെതിരെ മറ്റൊരുകേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അതേ സമയം പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തം കമ്പനിയുടെ പേരില്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ പോക്കുവരവ് ചെയ്ത രേഖകള്‍ സഹിതം ഇന്നു രാവിലെ 11ന് നേരില്‍ ഹാജരാകാന്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് ആലുവ ഭൂരേഖ തഹസില്‍ദാരുടെ രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 11ന് രേഖകള്‍ ഹാജരാക്കാന്‍ ആദ്യ നോട്ടീസ് വഴി ആവശ്യപ്പെട്ടിരുന്നെങ്കിലും പി.വി അന്‍വറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു.

Sharing is caring!