നിലമ്പൂര്‍ നാടുകാണി ചുരം റോഡില്‍ കേടായ ചാക്കുകണക്കിന് പച്ചക്കറി തള്ളിയ നിലയില്‍

നിലമ്പൂര്‍: ഉപയോഗശൂന്യമായ ചാക്കുകണക്കിന് പച്ചക്കറികള്‍ നാടുകാണി ചുരം റോഡരികില്‍ തള്ളിയ നിലയില്‍. ചുരത്തില്‍ കാഞ്ഞിരാല കൂപ്പ് റോഡിന് സമീപമാണ് പച്ചക്കറികള്‍ തള്ളിയത്. പച്ചമുളക്ക്, മത്തന്‍, കാബേജ്, രണ്ട് ഇനം വഴുതന, കാരറ്റ്, ബീറ്റ്രൂട്ട് , പയര്‍, ബീന്‍സ്, വെള്ളരി, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് തള്ളിയത്. വനം വകുപ്പ് ചുരം റോഡ് നിരീക്ഷിക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് മണിയോടെയാണ് ഇത് കണ്ടെത്തിയത്.പ്ലാസ്റ്റിക് ചാക്കിലാണ് പച്ചക്കറികള്‍ നിറച്ചിരുന്നത്.
മുമ്പ് സമാനരീതിയില്‍ അന്തര്‍സംസ്ഥാന പാതയായ കെ.എന്‍.ജി റോഡില്‍ മുണ്ട അങ്ങാടിക്ക് സമീപവും ഉപയോഗശൂന്യമായ പച്ചക്കറികള്‍ ചാക്ക് കണക്കിന് തള്ളിയിരുന്നു. പച്ചക്കറികള്‍ തള്ളുന്നതിന് പിന്നില്‍ കള്ളക്കടത്തു ലോബികളാണെന്നു സംശയിക്കുന്നുണ്ട്. പച്ചക്കറി ലോഡിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ യഥേഷ്ടം കടത്തുന്നുണ്ട്.
മൂന്ന് മാസം മുമ്പ് സവാള കയറ്റിവന്ന പിക്കപ്പ് ലോറിയില്‍ നിന്നും ഒരു കോടിയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടികൂടിയിരുന്നു.
മുമ്പും പച്ചക്കറികള്‍ക്ക് മറപറ്റി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. ഇവ സുരക്ഷിത കേന്ദ്രങ്ങളിലിറക്കി മടങ്ങുമ്പോഴാണ് വാഹനങ്ങളില്‍ നിന്നും പച്ചക്കറികള്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഏതെങ്കിലും പച്ചക്കറി കടകളില്‍ ഇത് വില്‍പ്പന നടത്തിയാല്‍ ആളെ തിരിച്ചറിയുമെന്നതിനാലാണ് പച്ചക്കറികള്‍ റോഡരികില്‍ തള്ളുന്നതെന്നാണ് സൂചന.
സമാന രീതിയില്‍ നാടുകാണി ചുരത്തില്‍ പലയിടങ്ങളിലായി പച്ചക്കറികള്‍ തള്ളിയനിലയില്‍ കണ്ടെത്തിയിരുന്നു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]