കലകളിലൂടെ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുക: ജിഫ്രി തങ്ങള്‍, സിബാഖ് ദേശീയ കലോത്സവത്തിന് തുടക്കമായി

കലകളിലൂടെ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുക: ജിഫ്രി തങ്ങള്‍,  സിബാഖ് ദേശീയ കലോത്സവത്തിന് തുടക്കമായി

തിരൂരങ്ങാടി : കലകളിലൂടെ ഇസ് ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദാറുല്‍ ഹുദാ ദേശിയ കലോത്സവം സിബാഖ് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇസ്‌ലാം കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ച മതമാണ്. ശരീഅത്ത് കല്‍പ്പിക്കുന്ന അതിരുകള്‍ക്കകത്ത് നിന്നുള്ള സര്‍വ കലാവിഷ്‌കാരങ്ങളെയും പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ഇസ് ലാമിന്റേത്.
പ്രവാചകന്‍ മുഹമ്മദ് നബി കവികളെയും മനോഹരമായ ശബ്ദമുള്ളവരെയും കലാരംഗത്ത് പ്രോത്സാഹിപ്പിച്ചതായി കാണാം. പുതിയ കാല സമൂഹം മതത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കലകള്‍്ര്ര കിയാത്മമായി ഉപയോഗിക്കണമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സിബാഖ് ദേശീയ കലോത്സവത്തിന് തുടക്കമായി
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സിബാഖ് ദേശിയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് വാഴ്‌സിറ്റിയില്‍ തുടക്കമായി. ഇസ്ലാമിക കലയുടെ തനിമയും ആസ്വാദന തെളിമയും പകരുന്ന സിബാഖ് കലാമാമാങ്കം നിരവധി പോരാട്ട ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കടലുണ്ടിപ്പുഴയോരത്ത്  ഇനി നാലു നാള്‍ സര്‍ഗ വിസ്മയം തീര്‍ക്കും. കേരളത്തിനകത്തും പുറുത്തുമുള്ള രണ്ടായിരത്തോളം മത്സാര്‍ത്ഥികളാണ് 260 മത്സരയിനങ്ങളില്‍ മാറ്റുരക്കുന്നത്. ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനം വെള്ളി വൈകീട്ട് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വി.സി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, എഴുത്തുകാരന്‍ വി. മുസാഫര്‍ അഹ്മദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എം.എസ്.എഫ് ജന.സെക്രട്ടറി എം.പി നവാസ് കല്‍പറ്റ, കെ.എസ്.യു ജന.സെക്രട്ടറി റംഷാദ് പൊാനി, തിരൂരങ്ങാടി നഗരസഭാ വൈ. ചെയര്‍മാന്‍ എം. അബ്ദുര്‍റഹ്മാന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി സിബാഖ് പരിചയം നടത്തി.  യു.ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി.കെ നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.സിബാഖ് കലോത്സവത്തിന്‍റെ മുന്നോടിയായി വൈകീട്ട് മൂന്നിന് ചെമ്മാട് ടൌണില്‍ മത്സരാര്‍ത്ഥികള്‍ അണിനിരന്ന വിളംബര റാലി നടന്നു.  തുടര്‍ന്ന് കലോത്സവ നഗരിയില്‍  ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി സമസ്തയുടെയും ടീം മാനേജര്‍മാര്‍ സ്ഥാപനങ്ങളുടെയും പതാകകള്‍ ഉയര്‍ത്തി. ദാറുല്‍ഹുദാ ശില്‍പി ഡോ. യു. ബാപ്പുട്ടി ഹാജി,  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവരുടെ ഖബ്റ് സിയാറത്തിന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നേതൃത്വം നല്‍കി. അഞ്ച് പ്രധാന വേദികളടക്കം പത്ത് വേദികളാണ് സിബാഖിനായി സജ്ജമാക്കിയിട്ടുള്ളത്. നേരത്തെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദാറുല്‍ഹുദാ യു.ജി കോളേജുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ നിന്നു യോഗ്യത നേടിയ  വിദ്യാര്‍ത്ഥികളാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുന്നത്.
കേരളേതര സംസ്ഥാനങ്ങളില്‍ നിന്ന് 
അഞ്ചൂറിലധികം മത്സരാര്‍ത്ഥികള്‍
 
തിരൂരങ്ങാടി : സിബാഖ് ദേശീയ കലോത്സവത്തിന് വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് അഞ്ചൂറോളം മത്സരാര്‍ത്ഥികള്‍. വാഴ്‌സിറ്റിയുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കാമ്പസുകളില്‍ നിന്നും യു.ജി കോളേജുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളാണ് സിബാഖില്‍ മാറ്റുരക്കാനായി കേരളത്തിലെത്തിയത്. ഇരുപതിലേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇത്തവണത്തെ സിബാഖ് ദേശീയ കലോത്സവത്തില്‍ മാറ്റുരക്കുന്നത്.

Sharing is caring!