പറപ്പൂരില്‍ യു.ഡി.എഫ് സംവിധാനം തകര്‍ത്ത് വീണ്ടും ജനകീയ മുന്നണി

പറപ്പൂരില്‍ യു.ഡി.എഫ് സംവിധാനം തകര്‍ത്ത് വീണ്ടും ജനകീയ മുന്നണി

കോട്ടക്കല്‍: നാടകീയ രംഗങ്ങള്‍ക്ക് അവസാനം, യു.ഡി.എഫ് സംവിധാനത്തെ തകര്‍ത്ത് പറപ്പൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി തന്നെ അധികാരം നിലനിര്‍ത്തി. ഇതോടെ പഞ്ചായത്തില്‍ ജനകീയ മുന്നണിയില്‍ നിന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും അംഗങ്ങളും രാജിവെച്ച് യു.ഡി എഫില്‍ ചേരുമെന്ന ജില്ല യു. ഡി.എഫ് നേതൃത്വത്തിന്റെ വാദം പൊളിഞ്ഞു. പഞ്ചായത്തു ഭരണം പിടിച്ചെടുക്കാനായി യു.ഡി.എഫ് നടത്തിയ പതിനെട്ടടവും കാറ്റില്‍ പറത്തി വോട്ട് രേഖപ്പെടുത്തിയ 17പേരില്‍ ജനകീയ മുന്നണിയുടെ ഒരു വോട്ടിനും ചോര്‍ച്ച സംഭവിച്ചില്ലെന്നതും ശ്രദ്ധേയമായി. ജനകീയ മൂന്നിയില്‍ സി.പി.എമ്മിനും മറ്റു ഇടത് മുന്നികള്‍ക്കും പുറമെ കോണ്‍ഗ്രസിലെ ഒരുവിഭാഗവും, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും അണി നിരന്നാണ് മത്സരിച്ചത്. എതിര്‍ചേരിയില്‍ യു.ഡി.എഫില്‍ മുസ്ലിംലീഗിനൊപ്പം ചെറിയൊരു വിഭാഗം കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായത്. ജനകീയ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് അംഗം പി.കെ റഹീമിനെ യു.ഡി.എഫിന്റെ് പ്രസിഡന്റ്് സ്ഥാനാര്‍ഥി തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിനു അദ്ദേഹം എത്തിയതു പോലുമില്ല. ഇതോടെ യു.ഡി.എഫിന് നിലവിലുണ്ടായിരുന്ന ഏഴു വോട്ടില്‍ ഒന്നെങ്കിലും വര്‍ധിപ്പിക്കാമെന്ന ആഗ്രഹവും നിശ്ഫലമായി. 19സീറ്റില്‍ 12സീറ്റും നേടിയാണ് ജനകീയ മുന്നണി അധികാരമേറ്റത്. മുന്നണി തീരുമാന പ്രകാരം ആദ്യത്തെ രണ്ടു വര്‍ഷം കോണ്‍ഗ്രസ് അനുകൂല വിഭാഗത്തിനു പ്രസിഡന്റു സ്ഥാനവും തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഇടതുപക്ഷത്തിനും അവസാനവര്‍ഷം വീണ്ടും കോണ്‍ഗ്രസ് അനുകൂലികള്‍ക്കുമായിരുന്നു സ്ഥാനം തീരുമാനിച്ചിരുന്നത്. അതു പ്രകാരം ആദ്യ രണ്ടു വര്‍ഷം പറങ്ങോടത്ത് മുഹമ്മദ് കുട്ടിയും തുടര്‍ന്ന് കാലൊടി ബഷീര്‍ മാസ്റ്ററും ഭരണം തുടര്‍ന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ബഷീ മാസ്റ്റര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. അതോടെ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളായി. ഇ തോടെ ഭരണം പിടിച്ചെടുക്കാനായി യു.ഡി.എഫും നില നിര്‍ത്താനായി ജനകീയ മുന്നണി മത്സര രംഗത്തെത്തി. അതിനിടക്കു തന്നെ സോഷ്യല്‍ മീഡിയ വഴി ഭരണം പിടിച്ചെടുത്തതായി യു.ഡി.എഫ് അനുകൂലികള്‍ പ്രചരണവും തുടങ്ങി. അതോടപ്പം യു.ഡി.എഫിന്റെ പ്രസ്ഥാവനയും എത്തിയതേടൊ തെരെഞ്ഞടുപ്പില്‍ വാശിയും കൂടി . അവസാനം എല്ലാ കണക്കു കൂട്ടലും തെറ്റിച്ചായിരുന്നു വിധിയെഴുത്ത്. ഇനി ബാക്കി വരുന്ന കാലമത്രയും പറങ്ങോടത്ത് മുഹമ്മദ് കുട്ടി പ്രസിഡണ്ടായി തുടരുമെന്ന് ജനകീയ മുന്നണി അറിയിച്ചു. മത്സരത്തിനു ശേഷം ജനകീയ മുന്നണി അംഗങ്ങള്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് കാലൊടി ബഷീര്‍ മാസ്റ്ററുടെ വീട്ടില്‍ സന്ദര്‍ശിച്ചു,

Sharing is caring!