ലോകകപ്പില്‍ ബ്രസീല്‍ തോല്‍ക്കുമെന്ന് പറഞ്ഞ വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടി വലിച്ചു, മൊബൈല്‍ എറിഞ്ഞുടച്ചു
മലപ്പുറം: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീല്‍ തോല്‍ക്കുമെന്ന് പറഞ്ഞതായി ആരോപിച്ച് വിദ്യാര്‍ഥിയെ മദ്യപസംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. താനൂര്‍ എടക്കടപ്പുറം സ്വദേശി കുട്ടീരിക്കടവത്ത് ഇസ്മായിലിന്റെ മകന് ഉനൈസി(17)നാണ് പരുക്കേറ്റത്. എടക്കടപ്പുറം രായിരിമംഗലം സ്കൂളിന് പടിഞ്ഞാറ് വശത്ത് ബീച്ചില്‍ ഫുട്ബോള്‍ കാണുന്നതിനിടെയാണ് കുട്ട്യാമാടത്ത് അന്‍സാറിന്റെ നേതൃത്വത്തിലുള്ളവര്‍ മദ്യപിച്ചെത്തി ഉനൈസിനെ ആക്രമിച്ചത്.
എടക്കടപ്പുറം സ്വദേശികളായ റിയാസ്, സാദിഖ്, നസ്റു, ഷബീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അര്‍ജന്റീന ആരാധകനായ ഉനൈസ്, ബ്രസീല്‍ തോല്‍ക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നതായാണ് ആക്രമിക്കുന്നതിനുള്ള കാരണമായി അക്രമികള്‍ പറയുന്നത്. മുഖത്തും, പുറത്തും പരുക്കേറ്റതായും നിലത്തിട്ട് ചവിട്ടി വലിച്ചതായും മൊബൈല്‍ഫോണ്‍ എറിഞ്ഞുടച്ചതായും ഉനൈസ് പറഞ്ഞു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. താനൂര്‍ പൊലീസില്‍ പരാതി നല്കി. രായിരിമംഗലം എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സകൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഉനൈസ്.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




