തിരൂര്‍ യാസിര്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ ആര്.എസ്.എസുകാരന് 17 വര്‍ഷത്തിന് ശേഷം പിടിയില്‍
തിരൂര്‍: തിരൂര്‍ യാസിര്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ ആര്.എസ്.എസുകാരന് 17 വര്‍ഷത്തിന് ശേഷം പിടിയില്‍. ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ നാലാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്പില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്..1998ലാണ് ഓട്ടോഡ്രൈവറായ യാസിറിനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തിയത്.തട്ടാന്‍ സമുദായക്കാരനായിരുന്ന ഇയാള്‍ മത പരാവര്‍ത്തനം നടത്തിയാസിര് എന്നു പേരു സ്വീകരിച്ചു.തുടര്‍ന്ന് മത പരിവര്‍ത്തന ദൗത്യവുമായി കഴിഞ്ഞുവെന്നാരോപിച്ച് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.ആ റ് ആര്.എസ്.എസ്. പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്.സുരേന്ദ്രന് ഒഴികെയുള്ളവരെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ശിക്ഷിച്ചു.ഇതിനിടെ കേസിലെ പ്രതികളിലൊരാളായ തിരുന്നിലത്ത് കണ്ടി രവിയെ വെട്ടിക്കൊന്നു. ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. രവി വധക്കേസിലെ പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതിയും വെറുതെ വിട്ടു. യാസിര്‍ വധക്കേസില്‍ അറസ്റ്റിലാവുമെന്നറിഞ്ഞ് സുരേന്ദ്രന് വിദേശത്തേക്ക് കടന്നു. തിരിച്ചെത്തി എറെ കാലം കുടകില്‍ കഴിഞ്ഞു. സുരേന്ദ്രനെ അന്വേഷിച്ച് പോലീസ് കുടകില്‍ പോയെങ്കിലും കണ്ടു കിട്ടിയില്ല. അതിനു ശേഷം നാട്ടിലെത്തിയ സുരേന്ദ്രന് വീടിനു സമീപത്തുള്ള കാട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.പ്രതിയെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS
പി ഉബൈദുള്ള എം എൽ എയുടെ ഉമ്മ അന്തരിച്ചു
മലപ്പുറം: ആനക്കയം സ്വദേശി പരേതനായ പൂളക്കണ്ണി അഹമ്മദ്കുട്ടിമാസ്റ്ററുടെ ഭാര്യയും പി.ഉബൈദുള്ള എം.എല്‍.എയുടെ മാതാവുമായ കലയത്ത് സൈനബ ഹജ്ജുമ്മ (88) മരണപ്പെട്ടു. മറ്റു മക്കള്‍: മൂസ സ്വലാഹി (റിട്ട. പ്രിന്‍സിപ്പല്‍ അന്‍സാര്‍ കോളേജ് വളവന്നൂര്‍), അബ്ദുല്‍ [...]